കൊച്ചി: കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. സ്ഥിരപ്പെടുത്തൽ നീക്കത്തിനെതിരെ കേരള ജനറൽ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
സ്ഥിരപ്പെടുത്തുന്നതിലെ അധികബാധ്യതയടക്കം അറിയിക്കാനാണ് നിർദേശം. പെൻഷൻ എന്തുകൊണ്ട് വൈകുന്നുവെന്നും സ്ഥിരപ്പെടുത്തൽ പ്രബല്യത്തിലായാൽ പെൻഷൻ വിതരണത്തെ ബാധിക്കുമോയെന്നും സർക്കാർ വിശദീകരിക്കണം. ബോർഡിലെ പ്രതിസന്ധിയുടെ പേരിൽ 16 മാസത്തെ പെൻഷൻ കുടിശ്ശികയുള്ള സാഹചര്യത്തിലാണ് 293 പേരെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്നാണ് ഹരജിയിലെ വാദം. ഹരജി ഒക്ടോബർ ആറിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.