30 ആഴ്ച പിന്നിട്ടു; ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്ന് ഹൈകോടതി

കൊച്ചി: 30 ആഴ്ച പിന്നിട്ട ഗർഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ടുള്ളതിനാൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്ന് ഹൈകോടതി. ഗർഭസ്ഥ ശിശുവിന് വൃക്കസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന കാരണത്താൽ അബോർഷന് അനുമതി തേടി ദമ്പതികൾ നൽകിയ ഹരജിയിലെ തുടർനടപടികൾ ഹൈകോടതി ഇക്കാര്യം വ്യക്തമാക്കി അവസാനിപ്പിച്ചു.

ഗർഭസ്ഥശിശുവിന്റെ വളർച്ച 24 ആഴ്ച പിന്നിട്ടാൽ ഗർഭഛിദ്രത്തിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സമയപരിധി കഴിഞ്ഞ സാഹചര്യത്തിലാണ് ദമ്പതികൾ ഹൈകോടതിയെ സമീപിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ ഗർഭസ്ഥ ശിശുവിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലേ അബോർഷൻ അനുവദിക്കാനാകൂവെന്ന് ഹൈകോടതി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭസ്ഥശിശുവിന് വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി ദമ്പതികൾ അനുമതി തേടിയത്. ഹരജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എറണാകുളം ഗവ. മെഡിക്കൽ കോളജിലെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെയും മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടുകൾ തേടി. ഗർഭസ്ഥശിശുവിന് ഗുരുതര പ്രശ്നങ്ങളില്ലെന്ന് രണ്ട് മെഡിക്കൽ ബോർഡുകളും റിപ്പോർട്ട് നൽകി. ഇത് പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ഗർഭഛിദ്രത്തിന് അനുമതി നൽകാതെ ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചത്.

Tags:    
News Summary - High Court says abortion after 30 weeks cannot be allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.