കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് യുവാവ് മരിച്ച സംഭവത്തിൽ ഉത്തര വാദികളായ ഉദ്യോഗസ്ഥർക്കെതിെര ക്രിമിനൽ കേസ് എടുക്കാത്തതെന്തെന്ന് ഹൈകോടതി. റ ോഡിെൻറ ചുമതലയുള്ള എൻജിനീയർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ എന്ത് നടപടിയെടു ത്തെന്ന് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകി.
ഡിസംബർ 12നാണ് യദുലാൽ എന്ന യുവാവ് പാലാരിവട്ടത്ത് അപകടത്തിൽ മരിച്ചത്. ഉദ്യോഗസ്ഥർ ഭാവിയിൽ ഇത്തരം അലംഭാവം കാട്ടുന്നത് തടയാൻ സിവിൽ, ശിക്ഷാ നിയമപ്രകാരമുള്ള നടപടി കുറ്റക്കാർക്കെതിരെ വേണം. കോടതിയുടെ മുൻ ഉത്തരവ് പ്രകാരം ഈ മാസം 31നകം റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജികളിലാണ് ഇടക്കാല ഉത്തരവ്.
ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോൾ അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം പൂർത്തിയായെന്നും റിപ്പോർട്ട് തുടർനടപടിക്ക് ബന്ധപ്പെട്ട അധികൃതരുടെ പരിഗണനയിലാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ദിവസങ്ങൾക്കകം കുറ്റക്കാർക്കെതിരെ നടപടിയെടുത്ത് കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കി.
റിപ്പോർട്ട് അമിക്കസ്ക്യൂറിക്ക് ലഭ്യമാക്കണമെന്നും നടപടിയെക്കുറിച്ച് അമിക്കസ്ക്യൂറി പരിശോധിച്ച് പ്രത്യേക റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഏറക്കുറെ പൂർത്തിയായെന്നും ചിലത് ഉടൻ പൂർത്തിയാക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. ഹരജി 31ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.