കൊച്ചി: ബാലാവകാശ കമീഷനിൽ റിസർച് സ്േകാളറെ തഴഞ്ഞ് ഇരുപതിലേറെ കേസുകളിൽ പ്രതിയായ ആളെ നിയമിച്ചത് അപാകതയല്ലേയെന്ന് ഹൈകോടതി. ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ സിംഗിൾ ബെഞ്ച് പരാമർശം നീക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ ആരാഞ്ഞത്. വിശദവാദത്തിന് അപ്പീൽ വ്യാഴാഴ്ചത്തേക്ക് മാറ്റി.
അപ്പീൽ പരിഗണിക്കവെ നിയമനങ്ങൾ റദ്ദാക്കിയ നടപടി സ്േറ്റ ചെയ്യണമെന്ന് അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടെങ്കിലും വിശദവാദം കേട്ട് തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തുടർന്നാണ് ക്രിമിനൽ കേസിലുൾപ്പെട്ട ആളുടെ നിയമനം സംബന്ധിച്ച് കോടതി പരാമർശിച്ചത്. തെരഞ്ഞെടുപ്പുസമിതിയുടെ വിശ്വാസം നഷ്ടമാക്കുന്ന നടപടിയേല്ല ഇതെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. എന്നാൽ, ടി.ബി. സുരേഷ് കമീഷൻ അംഗം മാത്രമാണെന്നും ചെയർമാനാണ് കമീഷെൻറ ചുമതലയെന്നും അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി. സെലക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സൻ എന്ന നിലയിൽ മന്ത്രിക്ക് ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.