കൊല്ലം: 'ഒരു മിന്നലുപോലെ ആ വണ്ടി പോയി. എന്താണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലായതേയില്ല. ഞെട്ടൽ മാറിയപ്പോൾ തിരിച്ച് ഒാടി. അര മണിക്കൂർ നേരത്തേക്ക് ഇരുന്നുപോയി. പിന്നെയാണ് സ്ഥലകാല ബോധം വന്നത്'- ആ നിമിഷം ഒാർത്തെടുക്കുേമ്പാൾ ചവറ മേനാമ്പള്ളി ചേമത്ത് തെക്കതിൽ ശ്രീകുമാറിന് (52) ഞെട്ടൽ വിട്ടുമാറുന്നില്ല.
ശ്രീകുമാർ ആരാണെന്നല്ലേ? സമൂഹ മാധ്യമങ്ങളിൽ വൈറലായ, തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ കാൽനടക്കാരനായ ആ ഭാഗ്യവനാണ് ശ്രീകുമാർ. വഴിയെ നടന്നുപോകുേമ്പാൾ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ പാഞ്ഞുപോയ വാനിടിക്കാതെ രക്ഷപ്പെട്ട ഇയാളെ തേടുകയായിരുന്നു കേരളം ഇന്നലെ. തമിഴ്നാട് മധുര സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ ശ്രീകുമാറിെൻറ തൊട്ടരികിലൂടെ വാന്‍ നിയന്ത്രണം വിട്ട് പാഞ്ഞുപോകുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കൊല്ലം ചവറ തട്ടാശേരി വിജയ ഹോട്ടലിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യമാണ് പ്രചരിച്ചത്.
ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനെന്ന് സമൂഹ മാധ്യമങ്ങൾ വിശേഷിപ്പിച്ച ശ്രീകുമാറിെൻറ രക്ഷപ്പെടൽ വിഡിയോ തലയിൽ കൈവെച്ചാണ് എല്ലാവരും കണ്ടുതീർത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മുഴക്കോലുമായി ജോലിക്ക് പോവുകയായിരുന്ന ശ്രീകുമാറിെൻറ പിന്നിലൂടെ വാൻ പാഞ്ഞെത്തുന്നതും വഴിയിൽ നിന്ന് മാറി ഇയാളുടെ ഇടതുവശത്തു കൂടി ശരവേഗത്തിൽ പോകുന്നതുമാണ് വിഡിയോയിലുള്ളത്. റോഡരികിൽ കെട്ടിക്കിടക്കുന്ന വെള്ളം ദേഹത്ത് തെറിച്ചുവീഴുേമ്പാഴാണ് ശ്രീകുമാർ സംഭവം അറിയുന്നത് തന്നെ. അപ്പോഴേക്കും വാഹനം റോഡരികിലെ കാമറത്തൂണിലിടിച്ച് നിർത്താതെ പോയിക്കഴിഞ്ഞിരുന്നു. ഞെട്ടലിൽ ശ്രീകുമാർ സ്തബ്ദനായി നിൽക്കുന്നതും പിന്നോട്ട് ഒാടുന്നതുമെല്ലാം കാണാം.
കുറേ മുന്നോട്ട് പോയശേഷം വാൻ നിന്നു. മരണം മുന്നിൽക്കണ്ട ശ്രീകുമാർ ജോലിക്ക് പോകാതെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് വിഡിയോ കണ്ടപ്പോളാണ് താൻ രക്ഷപ്പെട്ടതെങ്ങിനെയെന്ന് മനസ്സിലായത്. പാലുമായി പോകുകയായിരുന്ന വാനിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും ആളപായമില്ലാത്തതിനാലും കാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുത്തില്ലെന്നും ചവറ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.