തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തു തന്നെ. മഴ സജീവമായതോടെ എല്ലാ ജില്ലകളും ജാഗ്രതപാലിക്കാന്‍ കേന്ദ്രക ാലാവസ്ഥാ വകുപ്പിൻെറ നിർദേശമുണ്ട്. ചൊവ്വാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറിൽ 50 കിലോമ ീറ്റർ വേഗതയുള്ള കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും നി ർദേശമുണ്ട്. മഴ തുടർന്നതോടെ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ശനിയാഴ്ച കാസർകോട് ജില്ലയിൽ റെഡ് അലർട്ടും ഇടുക്കി, മലപ്പുറം ,കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും, തിങ്കളാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞത്തുനിന്നും നീണ്ടകരയിൽനിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡിൻെറ ഹെലികോപ്റ്റര്‍ കടലിൽ നീരീക്ഷണം നടത്തുന്നുണ്ട്. നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.
കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിൻെറ ഷട്ടര്‍ തുറന്നിട്ടുണ്ട്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ജലഅതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിയാർ ഡാമിൻെറ ഷട്ടർ 10 സ.മി ഉയർത്തിയിട്ടുണ്ട്. പദ്മ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രതപാലിക്കണം. എന്നാൽ, മൂന്നു ദിവസം കൂടി മഴ ഇതുപോലെ തുടർന്നാൽ ഏകദേശം 40 സെമീ വരെ മഴ ലഭിക്കും.
മഴ തുടർന്നാൽ താഴ്ന്നുകൊണ്ടിരുന്ന ഭൂഗർഭ ജലനിരപ്പ് മെച്ചപ്പെടുന്നതോടൊപ്പം ജലനിരപ്പ് നന്നേ കുറഞ്ഞ ഇടുക്കി, ശബരിഗിരി തുടങ്ങിയ പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാവുകയും ചെയ്യും. മുല്ലപ്പെരിയാറിൽ 4 സെ.മി മഴ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.