തൃശൂര്‍: സംസ്ഥാനത്ത് മൂന്നിടത്ത് അതിതീവ്രമഴ രേഖപ്പെടുത്തി. കാസര്‍കോട് ജില്ലയി ല്‍ കുടുലുവില് 307 മി.മീ., കാഞ്ഞങ്ങാട് 277 മി.മീ, കണ്ണൂര്ടൗണില് 219 മി.മീ എന്നിങ്ങനെയാണ് മഴ ര േഖപ്പെടുത്തിയത്. 220 മി.മീന്‍ മുകളില്‍ ലഭിക്കുന്ന മഴയാണ് അതിതീവ്ര മഴ. വടക്കന്‍ കേരള ത്തിലുണ്ടായ അന്തരീക്ഷചുഴിയാണ് ഈ മേഖലയിലെ കനത്ത മഴക്ക് കാരണം. വെള്ളിയാഴ്ച രാവിലെ മുതല്‍ ശനിയാഴ്ച രാവിലെ വരെയാണ് ശക്തമായ മഴ പെയ്തത്. വടക്കന്‍ ജില്ലകളില്‍ തലശേരി (194), വടകര (190), തളിപ്പറമ്പ് (175), പൊന്നാനി (134), കൊയിലാണ്ടി (126), നെടുമ്പാശേരി (123), തൃത്താല (115) എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു. ഇടുക്കി (107), കോട്ടയം (100) അടക്കം തെക്കന്‍ജില്ലകളിൽ 100 മി.മീ അധികം മഴ ലഭിച്ചിട്ടുണ്ട്.
1492ന് പകരം 1171 മി.മീ മഴയാണ് കോഴിക്കോട് ജില്ലക്ക് ലഭിച്ചത്. 25 ശതമാനത്തിെൻറ കുറവുള്ള കോട്ടയവും 26 ശതമാനത്തിെൻറ കുറവുള്ള കണ്ണൂരും ശരാശരി പട്ടികയില്‍ ഇടം പിടിക്കാനാണ് സാധ്യത. 1042ന് പകരം 778ഉം 1527ന് പകരം 1130 മി.മീ ആണ് യഥാക്രമം കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ലഭിച്ചത്. 57 ശതമാനത്തിെൻറ കുറവുമായി വയനാട് മഴക്കമ്മിയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 1380ന് പകരം 595 മി.മീ മഴ മാത്രമേ വയനാട്ടില്‍ ലഭിച്ചിട്ടുള്ളൂ. 49 ശതമാനത്തിെൻറ കുറവുമായി സമാന ഭൂപ്രകൃതിയുള്ള ഇടുക്കി തൊട്ട് പിന്നിലുണ്ട്. മഴക്കമ്മി അനുഭവപ്പെട്ട തിരുവനന്തപുരം ജില്ലയിൽ ശരാശരി മഴ ലഭിച്ചു. 472ന് പകരം 384 മി.മീ ലഭിച്ചതോടെ 19 ശതമാനത്തിെൻറ മഴ കുറവാണ് ഇവിടെയുള്ളത്. 19 ശതമാനത്തിെൻറ കുറവും കൂടുതലും കേരളത്തില്‍ ശരാശരി മഴയായി ഗണിക്കുകയാണ് പതിവ്. 21 ശതമാനത്തിെൻറ കുറവുള്ള കോഴിക്കോട് ഞായറാഴ്ച കണക്ക് വരുന്നതോടെ ശരാശരിയില്‍ എത്തിയേക്കും.
വ്യാഴാഴ്ച തുടങ്ങിയ കനത്തമഴ വെള്ളിയാഴ്ച തിമിര്‍ത്ത് പെയ്തതോടെ ശരാശരി മഴക്കമ്മി 36 ശതമാനമായി കുറഞ്ഞു. 1127ന് പകരം 723 മി.മീ മഴയാണ് ശനിയാഴ്ച വരെ രേഖപ്പെടുത്തിയത്. തീരങ്ങളില്‍ മണ്‍സൂണ്‍ പാത്തി രൂപപ്പെട്ടതിനാൽ തിങ്കളാഴ്ച വരെ കാലാവസ്ഥ വകുപ്പ് മഴ പ്രതീക്ഷയിലാണ്. തുടര്‍ന്ന് പുതിയ അന്തരീക്ഷ പ്രതിഭാസങ്ങങള് രൂപപ്പെടുന്നതിന് അനുസരിച്ചായിരിക്കും മഴയുടെ തീവ്രതയും കുറവുമെന്നുമാണ് വകുപ്പിെൻറ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.