തിരുവനന്തപുരം: കാലവർഷക്കെടുതി കാരണം ഇത്തവണത്തെ സർക്കാർ തലത്തിലുള്ള ഒാണാഘോഷങ്ങൾ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി വിവിധ വകുപ്പുകൾക്ക് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വെക്കും. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സർക്കാർ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും പിണറായി അഭ്യർഥിച്ചു.
ഇപ്പോഴത്തേത് ഏറ്റവും വലിയ കാലവർഷക്കെടുതിയാണ്. 38 പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്. നാല് പേരെ കാണാതായി. 2000 വീടുകൾ തകർന്നു. 215 ഇടങ്ങളിലായി ഉരുൾപൊട്ടലുണ്ടായി. 10,000 കിലോമീറ്റർ ദൂരം റോഡുകൾ തകർന്നിട്ടുണ്ട്. 8316 കോടിയുടെ നഷ്ടമാണ് സംസഥാനത്തിനുണ്ടായത്. 30,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. സംസ്ഥാനം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമാണെന്നും വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 444 വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് മന്ത്രിമാരെയടക്കം അയച്ച് സർക്കാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നഷ്ടപ്പെട്ട രേഖകൾ വിതരണം ചെയ്യാൻ അദാലത്ത് സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവന നൽകിയവർക്കും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായവർക്കും മുഖ്യമന്ത്രി നന്ദിയർപ്പിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ അദ്ദേഹം മാധ്യമ സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്തു. വാർത്താസമ്മേളനത്തിൻെറ അവസാനത്തിൽ ചലചിത്ര താരം മോഹൻലാൻ മാധ്യമങ്ങളുടെ മുന്നിൽ വെച്ച് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറി.
‘സഹകരണം വേണം’
തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയദുരന്തം നേരിടാൻ ൈകയും മെയ്യും മറന്ന് രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച എല്ലാവരോടും സംസ്ഥാനസർക്കാർ നന്ദി രേഖപ്പെടുത്തി. വലിയൊരു കൂട്ടായ്മയാണ് രക്ഷാപ്രവർത്തന കാര്യത്തിൽ കണ്ടത്. നല്ല ഏകോപനവുമുണ്ടായി. തുടർന്നും ഇൗ സഹകരണം ഉണ്ടാകണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയദുരിതം നേരിടുന്നവർക്ക് ആശ്വാസം നൽകാൻ സഹായം നൽകാൻ ജനങ്ങളോട് അഭ്യർഥിച്ചു.
കാലവർഷക്കെടുതിയിൽ 8316 കോടിയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് മന്ത്രിസഭയോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് അടക്കമുള്ള സംഘമാണ് പ്രളയബാധിതപ്രദേശം സന്ദർശിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചർച്ച നടന്നപ്പോഴും പ്രതിപക്ഷനേതാവ് ഉൾപ്പെടെയുണ്ടായിരുന്നു. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നമുക്ക് ഒന്നിച്ചു നിൽക്കാൻ കഴിയുമെന്ന സന്ദേശം നൽകാനായി. ഒരു തരത്തിലെ ഭിന്നതയും തടസ്സമായില്ല. നാടിെൻറയും ജനങ്ങളുടെയും താൽപര്യമാണ് പ്രധാനം. സംസ്ഥാന തലത്തിൽ നടത്തിയ ഏകോപനവും കൂട്ടായ്മയുമാണ് രക്ഷാപ്രവർത്തനം കുറ്റമറ്റതാക്കാനും ദുരന്തത്തിെൻറ ആഘാതം കുറക്കാനും സഹായിച്ചത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇടപെട്ട് സഹായം നൽകി. ഗവർണറുടെ സംഭാവനയും മാതൃകാപരമാണ്.
കേരളത്തിലെ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. 100 കോടിയുടെ അടിയന്തരസഹായവും വാഗ്ദാനം ചെയ്തു. അതേസമയം, 1220 കോടി രൂപ അടിയന്തര കേന്ദ്രസഹായം, വീണ്ടും കേന്ദ്രസംഘത്തെ അയക്കുക, നഷ്ടത്തിെൻറ തീവ്രതക്കും വ്യാപ്തിക്കുമനുസരിച്ച് പരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം ഉന്നയിച്ചത്. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളും ദുരിതാശ്വാസപ്രവർത്തനത്തിന് പിന്തുണ നൽകി. വ്യക്തികൾ, അസോസിയേഷനുകൾ, കമ്പനികൾ, സംഘടനകൾ എന്നിവയും സഹായിക്കാൻ തയാറായി. ലോകെത്തങ്ങുമുള്ള മലയാളികൾ സഹായം നൽകുന്നു. നാടിെൻറ ദുരിതം എന്ന നിലയിൽ ഏെറ്റടുത്ത് മാധ്യമങ്ങളും ഒപ്പം നിന്നു- അേദ്ദഹം പറഞ്ഞു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ഓണ്‍ലൈന്‍ സംവിധാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.