കൊച്ചി: എറണാകുളത്ത് കോവിഡ് രോഗം ബാധിച്ച് മരിച്ചയാളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തിന് നേരത്തെ മുതൽ ഉണ്ടായിരുന്നു. ഹൃദ്രോഗത്തിന് മരുന്ന് കഴിച്ചിരുന്ന ഇദ്ദേഹത്തിന് ബൈപാസ് സർജറി കഴിഞ്ഞതാണ്. മാത്രമല്ല ഉയർന്ന രക്തസമ്മർദവും ഉണ്ടായിരുന്നെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇത്തരം ആളുകൾക്ക് കോവിഡ് ബാധിച്ചാലാണ് ഗുരുതരമായി മാറുക എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. നിലവിൽ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരിൽ കടുത്ത പ്രമേഹമുള്ളവരും വയോധികരുമുണ്ട്. കോട്ടയത്ത് 88, 96 വയസ്സുകാർ ചികിത്സയിലുണ്ട്. അതീവ ശ്രദ്ധയോടെ ഇവരെ പരിചരിക്കുകയാണ്. എന്നാൽ വളരെ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ആരുമില്ല -മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.