പി.വി. അൻവറിനെതിരെ നടപടിയെടുക്കണമെന്ന ഹരജി: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് പി.വി. അൻവർ എം.എൽ.എക്കെതിരെ നടപടിയെടുക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി.

അധികഭൂമി കൈവശം വെച്ചതിന് കേസെടുക്കണമെന്ന സംസ്ഥാന ലാൻഡ് ബോർഡ് ഉത്തരവ് നാലുവർഷമായിട്ടും താമരശ്ശേരി താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡ്‌ ചെയര്‍മാൻ നടപ്പാക്കിയില്ലെന്നാരോപിച്ച് മലപ്പുറം ചേലേമ്പ്ര സ്വദേശി കെ.വി. ഷാജി നല്‍കിയ ഹരജിയാണ് ജസ്റ്റിസ്‌ അനില്‍ കെ. നരേന്ദ്രന്‍ പരിഗണിച്ചത്‌. മിച്ചഭൂമി എത്രയുംവേഗം പിടിച്ചെടുക്കാൻ കോടതി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം.

ഭൂപരിഷ്‌കരണ നിയമത്തിലെ 87 (1) വകുപ്പ്‌ ലംഘിച്ച്‌ എം.എല്‍.എ അധികഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന്‌ താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡും മലപ്പുറം ജില്ല കലക്ടറും കണ്ടെത്തിയിരുന്നു. തുടർന്നാണ് 2017 ഡിസംബര്‍ 19ന് നടപടിക്ക് സംസ്ഥാന താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡിന് നിർദേശം നൽകിയത്. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ളതിനാലാണ് അൻവറിനെതിരെ നടപടി വൈകുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു.

2018 ജൂണില്‍ റവന്യൂ മന്ത്രിക്കും ജില്ല കലക്ടർക്കും മറ്റുദ്യോഗസ്ഥര്‍ക്കും ഹരജിക്കാരന്‍ നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് 2021 ജനുവരിയില്‍ താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡ്‌ സെക്രട്ടറി അറിയിച്ചതെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - HC seeks explanation on P.V Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.