തിരുവനന്തപുരം: ഹാരിസൺസിേൻറതടക്കമുള്ള തോട്ടം ഭൂമിക്ക് നികുതി സ്വീകരിക്കാൻ ന ിലവിലില്ലാത്ത വിദേശ കമ്പനികളുടെ പേരിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകിയതെന്ന് നിയമവിദഗ്ധർ. വിദേശ കമ്പനിയുടെ തണ്ടപ്പേരിലാണ് നികുതി അ ടച്ചിരുന്നതെന്ന് സുശീല ആർ. ഭട്ടും അഡ്വ. കാളീശ്വരം രാജും കോടതിയിൽ ചൂണ്ടിക്കാണിച്ചി രുന്നു. ഇക്കാര്യം ഹാരിസൺസിെൻറ വാർഷിക റിപ്പോർട്ടിലുമുണ്ട്.
മുൻ അഡീഷനൽ ചീഫ് സെ ക്രട്ടറി നിവേദിത പി. ഹരൻ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന് നു. അതിനാൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലെ തീരുമാനം ഭരണഘടന ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പുതുതായി കരം സ്വീകരിക്കണമെങ്കിൽ ഭൂമിയുടെ ആധാരത്തിലെ തണ്ടപ്പേര് തിരുത്തേണ്ടി വരും. നാലഞ്ച് തലമുറ മുമ്പുള്ള മുത്തച്ഛെൻറ പേരിൽ കരം സ്വീകരിക്കുന്ന നടപടി പോലെയാണിത്. 1947ന് മുമ്പ് ഭൂവുടമയായ കമ്പനി നിലവിലില്ല. റവന്യൂരേഖകളിൽ മലയാളം പ്ലാേൻറഷൻ എന്ന പേരുപോലുമില്ല. പുതിയ കമ്പനി രൂപവത്കരിച്ച് പഴയപേരിൽ കരമടക്കുക എന്ന തട്ടിപ്പാണ് ഇതുവരെ തുടർന്നത്. അതിനാൽ ഭൂനികുതി അടച്ച് പോക്കുവരവ് നടത്താനാവില്ല.
യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ ഇക്കാര്യം മറച്ചുെവച്ചതിനാലാണ് ഭൂനികുതി സ്വീകരിക്കാൻ അനുമതി നൽകിയത്. നിയമസെക്രട്ടറി റവന്യൂരേഖ പരിശോധിക്കാതെയാണ് സർക്കാറിന് കത്ത് നൽകിയത്. സിവിൽ കോടതിയിൽ പോയി ഉടമസ്ഥത തെളിയിക്കാൻ പറഞ്ഞത് സുപ്രീംകോടതിയാണ്. സ്പെഷൽ ഓഫിസർ രാജമാണിക്യം അങ്ങനെ പറഞ്ഞിരുന്നില്ല.
ഭൂനികുതി അടക്കാനുള്ള അനുമതി സർക്കാറിന് കെണിയാവുമെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു. റവന്യൂരേഖ ഹാജരാക്കി ഹാരിസൺസിന് നികുതിയടക്കാൻ കഴിയില്ല. റവന്യൂമന്ത്രി ഇക്കാര്യം യോഗത്തിൽ ചൂണ്ടിക്കാണിച്ചതുമില്ല.
മുൻ സർക്കാറിെൻറ കാലത്ത് ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗങ്ങളിൽ ഹാരിസൺസ് അടക്കമുള്ള വിദേശ തോട്ടം ഭൂമി തിരിച്ചുപിടിക്കണമെന്നാണ് തീരുമാനമെടുത്തത്. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഹാരിസൺസിന് ഭൂമി നൽകുന്നതിനുള്ള നീക്കം നടത്തുന്നുവെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.