കോഴിക്കോട്: പിതാവ് മരിച്ചതറിയാതെ നീറ്റ് പരീക്ഷയെഴുതി ഹരികൃഷ്ണൻ. 'മാധ്യമം' സീനിയർ ന്യൂസ് എഡിറ്റർ എൻ. രാജേഷിെൻറ വിയോഗ സമയത്ത് മകൻ ഹരികൃഷ്ണൻ നീറ്റ് എഴുതുകയായിരുന്നു.
രാവിലെ 11.45ഓടെയാണ് എൻ. രാജേഷ് വിടപറഞ്ഞത്. അപ്പോഴേക്കും ഹരികൃഷ്ണൻ താമരശ്ശേരി അൽേഫാൻസ സ്കൂളിലെ നീറ്റ് പരീക്ഷ കേന്ദ്രത്തിലെത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് തൊണ്ടയാട്ടെ വീട്ടിലേക്ക് ബന്ധുവിനൊപ്പം തിരിച്ചുവരുന്നതിനിടെയാണ് മരണവിവരം അറിയിച്ചത്.
വൈകീട്ട് 6.15ഓടെ വീട്ടിലെത്തിയ ഹരികൃഷ്ണെൻറ പൊട്ടിക്കരച്ചിൽ കണ്ടുനിന്നവരെയും ഇൗറനണിയിച്ചു. ഏകമകനായ ഹരികൃഷ്ണൻതന്നെയായിരുന്നു പിന്നീട് അന്ത്യകർമങ്ങളെല്ലാം നടത്തിയതും.
ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിൽനിന്ന് പ്ലസ് ടു വിജയിച്ച ഹരികൃഷ്ണൻ നീറ്റിനായുള്ള തയാറെടുപ്പിലായിരുന്നു. ഹരികൃഷ്ണനെ പ്രസവിച്ച ഉടനെയായിരുന്നു അമ്മ ശ്രീകലയുടെ മരണം. നാരകത്ത് വീട്ടിൽ അവന് അച്ഛനുമമ്മയും രാജേഷായിരുന്നു. ഇൗ വീട്ടിൽ ഇനി ഹരികൃഷ്ണൻ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.