തൃശൂർ: കെട്ടിട നിർമാണ ചട്ടത്തിലെ വ്യവസ്ഥകൾ സാധാരണക്കാർക്ക് മനസ്സിലാവും വിധം വിശദീകരിക്കുന്ന കൈപുസ്തകം തയ്യാറാവുന്നു. 15 ദിവസത്തിനകം പുസ്തകം പുറത്തിറങ്ങുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ചട്ടത്തിലെ സാങ്കേതിക കാര്യങ്ങൾ രേഖപ്പെടുത്തി ഉദ്യോഗസ്ഥർ അപേക്ഷകൾ നിരസിച്ചാൽ എന്താണ് പ്രശ്നമെന്ന് സാധാരണക്കാർക്ക് മനസ്സിലാവില്ല.
ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതും എങ്ങനെ അപേക്ഷിക്കണമെന്നും എന്തെല്ലാം അറിഞ്ഞിരിക്കണമെന്നും വ്യക്തമാക്കുന്നതുമാണ് കൈപുസ്തകം. കെട്ടിട നിർമാണ അനുമതി അപേക്ഷകൾ തീർപ്പാക്കാൻ തൃശൂർ കോർപറേഷൻ സംഘടിപ്പിച്ച അദാലത്തിനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കോർപറേഷനുകളിലെ കെട്ടിട നിർമാണ ചട്ട ലംഘനങ്ങളെക്കുറിച്ച് ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) അന്വേഷണം തുടങ്ങിയതായി മന്ത്രി അറിയിച്ചു. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ചട്ടലംഘനങ്ങൾ പരിശോധിക്കാൻ സി.ടി.പിയോട് ആവശ്യപ്പെട്ടിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം.
തിരുവനന്തപുരത്ത് തുടക്കം കുറിച്ചിട്ടുണ്ട്. മറ്റിടങ്ങളിലും നടക്കും. ഓൺലൈനിൽ അപേക്ഷിക്കാനുള്ള സോഫ്റ്റ്വെയറിൽ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണം തെറ്റാണ്. ഓൺലൈനിൽ അപേക്ഷിച്ചാൽ അതിൽ ആർക്കും ഇടപ്പെടാൻ പറ്റില്ല. അതുകൊണ്ടാണ് ഈ പ്രചാരണം. സോഫ്റ്റ്െവയർ കൈകാര്യം ചെയ്യാൻ ജീവനക്കാർക്ക് പരിശീലനം നൽകി.
തൃശൂർ അടക്കം നാല് കോർപറേഷനുകളിൽ ഈ അദാലത്ത് നടന്നു. ആഗസ്റ്റ് രണ്ടിന് കണ്ണൂരും മൂന്നിന് കോഴിക്കോടും നടക്കും. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഉദ്യോഗസ്ഥ തലത്തിൽ അദാലത്ത് നടന്നുവരുന്നു. പഞ്ചായത്തുകളിൽ 50 ശതമാനം പരാതികളും പരിഹരിച്ചു.
ഉദ്യോഗസ്ഥർ തങ്ങളുടെ ജോലി കൃത്യമായി ചെയ്താൽ ഇങ്ങനെ അദാലത്ത് വേണ്ട. ഇനി എല്ലാ മാസവും ഭരണസമിതി അധ്യക്ഷർ, അതത് സെക്രട്ടറിമാർ, ഉേദ്യാഗസ്ഥർ എന്നിവരടങ്ങുന്ന സമിതി കെട്ടിട നിർമാണ അനുമതി അപേക്ഷകൾ തീർപ്പാക്കും. മാസംതോറം ഈ സമിതി യോഗം നിർബന്ധമായി ചേരുമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.