കൊച്ചി: ജീവിക്കാൻ മീന്‍ വില്‍പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒരാള്‍കൂടി പൊലീസ് പിടിയില്‍. പൂജപ്പുര കുറ്റിരാവിള വീട്ടില്‍ എസ്.ബി. വിഷ്ണുവിനെയാണ് (19) പാലാരിവട്ടം െപാലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചതിനുള്ള വ്യക്തമായ തെളിവുകള്‍ സൈബര്‍ സെല്ലിെൻറ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹനാനെതിരെ പോസ്റ്റുകളിട്ട പലരും വിദേശത്തുള്ളവരാണ്. വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.