കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെേക്ക മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നാലുപ്രതികളെ സി.ബി.െഎ ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ കോടതി നൽകിയ കാലാവധി ബുധനാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണിത്. കൊറ്റി ജുനിവില്ല കിഴക്കേപുരയിൽ കെ.പി. അബ്ദുൽ നാസർ (53), കൊറ്റി ഏലാട്ടവീട്ടിൽ കെ. അബ്ദുസ്സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസിൽ മൻസിലിൽ ഇസ്മായിൽ (42), പയ്യന്നൂർ പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മൻസിലിൽ എ.പി. മുഹമ്മദ് റഫീഖ് (43) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിെൻറ യഥാർഥ കാരണം പുറത്തുെകാണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് സി.ബി.െഎയുടെ ചോദ്യംചെയ്യൽ. 2014 ഫെബ്രുവരി 10ന് പുലര്‍ച്ചയാണ് കൊറ്റി ജുമാമസ്ജിദുമായി ബന്ധപ്പെട്ട പിരിവുകൾ നടത്തിയിരുന്ന ഹക്കീമിെൻറ മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.