കൊച്ചി: മതപരിവർത്തനം ചെയ്ത ഹാദിയ എന്ന വിദ്യാർഥിനിയുടെ വിവാഹം റദ്ദാക്കിയ കോടതി വിധിയിൽ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതി ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഹൈകോടതി മാർച്ചിൽ നേരിയ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ െപാലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇരുപതോളം പൊലീസുകാർക്കും 23 സമരക്കാർക്കും പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കലൂർ മണപ്പാട്ടിപ്പറമ്പില്‍നിന്ന് ആരംഭിച്ച നൂറുകണക്കിന് പ്രവർത്തകർ പെങ്കടുത്ത മാർച്ച് സെൻറ് ആൽബർട്സ് കോളജിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ െപാലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയുമായിരുന്നു.
ഇമാംസ് കൗൺസിൽ, എസ്.ഡി.പി.െഎ, പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, മെക്ക, ജമാഅത്ത് കൗൺസിൽ, ജമാഅത്ത് െഫഡറേഷൻ തുടങ്ങിയ സംഘടനകളാണ് മാർച്ചിൽ പെങ്കടുത്തത്. ഇസ്ലാം സ്വീകരിച്ചതിെൻറ പേരിൽ ഹാദിയയുടെ വിവാഹം റദ്ദാക്കിയ കോടതിവിധി അംഗീകരിക്കാനാവില്ലെന്ന് സമിതി നേതാക്കൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് വി.പി. നസറുദ്ദീൻ എളമരം സമരം ഉദ്ഘാടനം ചെയ്തു. വിധി അനുകൂലമായില്ലെങ്കിൽ ജഡ്ജിമാരുടെയും പെൺകുട്ടിയുടെ പിതാവിെൻറയും വീടുകളിലേക്ക് മാർച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സമിതി ജില്ല കൺവീനർ വി.െക. ഷൗക്കത്തലി, ജില്ല ചെയർമാൻ കാഞ്ഞാർ അബ്ദുറസാഖ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.
സംഭവത്തെത്തുടർന്ന് ജഡ്ജിമാരുടെ വീടുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്ന് ഉന്നത െപാലീസ് അധികാരികൾ പറഞ്ഞു.
അതേസമയം, ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതടക്കം നടപടികൾ പരിഗണനയിലാണെന്നും വിധിയെ നിയമപരമായി നേരിടുമെന്നും സമിതി ഭാരവാഹികൾ പിന്നീട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ പ്രക്ഷോഭ പരിപാടികൾ വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും അവർ പറഞ്ഞു. തുടർപ്രക്ഷോഭങ്ങളുടെ ഭാഗമായി സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് സംസ്ഥാനത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. അതിനിടെ, മാർച്ചിൽ പെങ്കടുത്തവർക്കെതിരെ പൊലീസ് േകസെടുത്തു.
മൂവായിരത്തോളം പ്രവർത്തകർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മാർച്ചിൽ പെങ്കടുത്ത നേതാക്കളുടെ പ്രസംഗങ്ങളും പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.