ന്യൂഡൽഹി: സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയയെ വീട്ടുതടങ്കലിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയിൽ പുത്തൻവീട്ടിലെ ശഫിൻ ജഹാൻ സമർപ്പിച്ച ഹരജി ആഗസ്റ്റ് നാലിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്. ആധാർകേസിനെതുടർന്ന് പരിഗണിക്കപ്പെടാതെ പോയ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ശഫിൻ ജഹാെൻറ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അടങ്ങുന്ന ബെഞ്ച് മുമ്പാകെ കേസ് പരിഗണനാപട്ടികയിൽ വെന്നങ്കിലും ഇരു ജഡ്ജിമാരും ആധാറിെൻറ ഒമ്പതംഗ ഭരണഘടനബെഞ്ചിലേക്ക് മാറിയതിനാൽ കേസ് പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നാണ് അഭിഭാഷകൻ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി സമീപിച്ചത്.
ഹാദിയ കഴിഞ്ഞ അഞ്ചുമാസമായി ശഫിെൻറ ഭാര്യയാണെന്നും ഹൈകോടതി ഉത്തരവിനെതുടർന്ന് പിതാവ് അവരെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും അഭിഭാഷകൻ ബോധിപ്പിച്ചു. ഭർത്താവെന്ന നിലയിൽ ഭാര്യയുമായി ആശയവിനിമയത്തിനുപോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും അയക്കുന്ന കത്തുകൾ പോലും തിരിച്ചയക്കുകയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഏതായാലും യുവതി അവളുടെ വീട്ടിലാണല്ലോ എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് നാലിന് കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ഹാദിയയുടെ ഇഷ്ടമറിയാൻ അവളെ സുപ്രീംകോടതിയിൽ ഹാജരാക്കാൻ കേരള െപാലീസിന് നിർദേശം നൽകണമെന്നും അന്തിമവിധിവരെ ഹൈകോടതിവിധി സ്റ്റേ ചെയ്യണമെന്നും ശഫിൻ സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വയം ചിന്തിക്കാനുള്ള അവകാശം ഒരു സ്ത്രീയിൽ നിന്ന് എടുത്തുമാറ്റുകയും ദുർബലയായും ചിന്തിക്കാനും തീരുമാനമെടുക്കാനും കെൽപ്പില്ലാത്തവളായും ചിത്രീകരിക്കുകയും ചെയ്ത ഹൈകോടതി വിധി ഇന്ത്യൻസ്ത്രീത്വത്തിന് അപമാനമാണെന്ന് അഡ്വ. പല്ലവി പ്രതാപ് മുഖേന സമർപ്പിച്ച ഹരജിയിലുണ്ട്. ഹാദിയയുടെ പിതാവ് അശോകൻ, ഡി.ജി.പി, എറണാകുളം റേഞ്ച് െഎ.ജി, കൊച്ചിയിലെ എൻ.െഎ.എ എസ്.പി, മലപ്പുറം, കോട്ടയം ജില്ല െപാലീസ് സൂപ്രണ്ടുമാർ, മഞ്ചേരിയിലെ സത്യസരണി ട്രസ്റ്റിെൻറ മർകസുൽ ഹിദായ, മലപ്പുറം കോട്ടക്കൽ സ്വദേശി സൈനബ എന്നിവർ കേസിൽ കക്ഷികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.