തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സർക്കാർ ഫയിലിൽ കെട്ടിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിച്ചു കഴിഞ്ഞപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സർക്കാർ മനസിലാക്കിയത്. അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സർക്കാറിെൻറ കടമ. തുടർച്ചയായി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തതു മൂലമാണ് ഒാഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ഇത്രയേറെ ജീവനുകൾ നഷ്ടപ്പെടുന്നതിനിടയാക്കിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നവംബർ 29ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തമിഴ്നാടിനും ലക്ഷദ്വീപിനുമെല്ലാം ഇതേ മുന്നറിയിപ്പാണ് ലഭിച്ചത്. തമിഴ്നാട് തലേന്ന് തെന്ന തീരപ്രദേശത്തെ സ്കൂളുകൾക്ക് അവധി നൽകി. കന്യാകുമാരിയിൽ രണ്ടു ബോട്ടുകൾ മാത്രമാണ് കടലിലുണ്ടായിരുന്നത്. 29ന് ചുഴലിക്കാറ്റ് സാധ്യതയെ കുറിച്ച് തീരപ്രദേശത്ത് പ്രത്യേക മൈക്ക് അനൗൺസ്മെൻറുമായി ഉച്ചക്കും ൈവകീട്ടും രാത്രിയും സർക്കാർ വൃത്തങ്ങൾ സക്രിയമായിരുന്നു. നമ്മളാകെട്ട ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷമാണ് സ്കൂളിനു അവധി നൽകിയത്. 30 ന് ഉച്ചക്ക് മാത്രമാണ് ചുഴലിക്കാറ്റാണ് അടിച്ചതെന്ന് വ്യക്തമായുള്ളു.
കടകംപള്ളി സുരേന്ദ്രനും ജെ.മേഴ്സിക്കുട്ടിയമ്മയും ജനത്തെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. മരിച്ചവരുെട ബന്ധുക്കൾക്ക് നൽകിയ നഷ്ടപരിഹാരം 25 ലക്ഷമാക്കണം. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ജോലി നൽകണം. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത് ലക്ഷദ്വീപിലാണ്. 500ലേറെ വീടുകൾ നശിച്ചു. എന്നാൽ അവിടെ ഒരു മനുഷ്യജീവൻ പോലും നഷ്ടമായിട്ടില്ല. എല്ലാവർക്കും ഒരേ മുന്നറിയിപ്പ് തന്നെയാണ് നൽകുന്നത്. മുന്നറിയിപ്പ് വായിച്ചിട്ട് മനസിലാകാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.