പൗരത്വ ഭേദഗതി നിയമം: കേരളത്തിന് മാറി നിൽക്കാനാവില്ല -ഗവർണർ


ആലുവ: പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിൽനിന്ന് കേരളത്തിന് മാറി നിൽക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തിെൻറയും കേന്ദ്രത്തിെൻറയും അധികാരപരിധി ഭരണഘടനയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്തത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. പൗരത്വ നിയമഭേദഗതി നടപ്പാക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട്‌ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണഘടനക്കുള്ളില്‍നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. ഇന്ത്യന്‍ ഭരണഘടനയിലും െതരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിലും വിശ്വാസമുണ്ട്. പൗരത്വനിയമത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല. ആരുടെയും പൗരത്വം ഇതിലൂടെ നഷ്ടപ്പെടില്ല. ഇപ്പോഴുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. ബിൽ ഒരു സമുദായത്തെ ലക്ഷ്യം െവച്ചുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങൾക്ക് എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്നും അത്തരമൊരുനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും ഭരണഘടനാ വിരുദ്ധമായ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതം -ഗവർണർ
ആലുവ: പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിൽ ഒരു സമുദായത്തെ ലക്ഷ്യം െവച്ചുള്ളതല്ലെന്നും അദ്ദേഹം ആലുവയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. കേരളം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണ്. ജനങ്ങൾക്ക് രാഷ്ട്രീയ തിരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ട്. ബിൽ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Governor Arif Khan on CAB - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.