ലാപ്ടോപിലും എയർപോഡിനകത്തും സ്വർണക്കടത്ത്

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 65 ലക്ഷം രൂപയുടെ 1.2 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി. മൂന്നു യാത്രക്കാരിൽനിന്നായി ലാപ്ടോപിന്റെയും എയർപോഡിന്‍റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചത്.

ദുബൈയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശികളായ കളത്തൂർ മുഹമ്മദ് (44), തൈവളപ്പിൽ മാഹിൻ അബ്ദുൽ റഹ്മാൻ (51) എന്നിവരിൽനിന്ന് എയർപോഡുകളുടെ ബാറ്ററികളുടെ ഭാഗത്ത് ഒളിപ്പിച്ചുവെച്ചിരുന്ന ചെറിയ കഷണങ്ങളും ലാപ്ടോപ് ബാറ്ററികളുടെ ഭാഗത്ത് പാളികളുടെ രൂപത്തിൽ ഒളിപ്പിച്ച സ്വർണവുമാണ് പരിശോധനയിൽ കണ്ടെടുത്തത്.

മുഹമ്മദ്‌ കൊണ്ടുവന്ന മൂന്ന് ലാപ്ടോപ്പുകളിൽനിന്നും രണ്ട് എയർപോഡുകളിൽനിന്നുമായി അഞ്ചു ലക്ഷത്തിന്‍റെ 95 ഗ്രാം തങ്കവും മാഹിനിൽനിന്ന് ലാപ്ടോപ്, എയർപോഡ് എന്നിവയിൽനിന്നായി രണ്ടു ലക്ഷത്തിന്‍റെ 34 ഗ്രാം തങ്കവുമാണ് പിടികൂടിയത്.

ജിദ്ദയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ മലപ്പുറം കോട്ടക്കൽ സ്വദേശിയായ പന്തലൂക്കാരൻ ആഷിഖിൽനിന്ന് (26) ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 58 ലക്ഷത്തിന്‍റെ 1,168 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. ആശിഖിനു കള്ളക്കടത്തു സംഘം 80,000 രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്.

Tags:    
News Summary - Gold smuggling in laptop and airpods in karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT