നാല് കന്യാസ്ത്രീകളുടെ രഹസ്യമൊഴി എടുത്തു

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ പരാതിക്കാരിക്കൊപ്പമുള് ള നാല് കന്യാസ്ത്രീകളുടെ രഹസ്യമൊഴി എടുത്തു. കോട്ടയം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി കോടതികളിലെത്തിയാണ് ഇവർ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെ ആരംഭിച്ച മൊഴിയെടുക്കൽ രണ്ടുമണിക്കൂറോളം നീണ്ടു. അന്വേഷണസംഘത്തിന് നൽകിയ മൊഴി കോടതിക്ക് മുന്നിലും ഇവർ ആവർത്തിച്ചതായാണ് വിവരം.

കന്യാസ്ത്രീകളായ ജോസഫിന്‍, ആല്‍ഫി, നീന റോസ്, ആന്‍സിറ്റ എന്നിവരാണ് ബുധനാഴ്ച മൊഴി നൽകിയത്. ശേഷിക്കുന്നവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. മൊഴിമാറ്റുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഇൗ നീക്കം. ഇതിനായി കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് പരിഗണിച്ച കോടതി വനിത മജിസ്ട്രേറ്റുകൾ ഉള്ള കോടതികളിൽ മൊഴി രേഖെപ്പടുത്താൻ അനുമതി നൽകുകയായിരുന്നു.

കേസിലെ സാക്ഷികളിലൊരാളായ ഫാ. നിക്കോളാസ് മണിപ്പറമ്പിൽ നേരേത്ത മൊഴി മാറ്റിയിരുന്നു. അതിനിടെ, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ ജയിലിൽ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ സന്ദർശിച്ചു.

Tags:    
News Summary - Franco mulakkal rape case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.