കോട്ടയം: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ദേശീയശ്രദ്ധയാകർഷിക്കുകയും പൊലീസും സർക്കാറും പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെ ശക്തമായ നടപടിക്ക് പ്രത്യേക അന്വേഷണ സംഘം തയാറെടുക്കുന്നു. ബുധനാഴ്ച ബിഷപ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുേമ്പാൾ വിവരങ്ങൾ കൃത്യമായി ലഭിക്കാൻ ചോദ്യങ്ങളും തയാറാക്കി കഴിഞ്ഞു. ആദ്യചോദ്യം ചെയ്യലിൽ ബിഷപ് നൽകിയ മറുപടിയിലെ അവ്യക്തത നീക്കാനാണ് ശ്രമം. ബിഷപ്പിെൻറ വാദങ്ങൾക്ക് കന്യാസ്ത്രീയിൽനിന്ന് വീണ്ടും മറുപടി ശേഖരിക്കുകയും ചെയ്തു.
ചോദ്യംചെയ്യലോടെ ബിഷപ്പിെൻറ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതകളും തള്ളുന്നില്ല. കോടതിയുടെ നിർദേശമനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകെട്ടയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എസ്.പിക്ക് നിർദേശം നൽകി.
ബിഷപ്പിന് നോട്ടീസ് ലഭിച്ചില്ലെന്ന വാദം കോട്ടയം എസ്.പി ഹരിശങ്കർ തള്ളി. ബുധനാഴ്ച അദ്ദേഹം കോട്ടയത്തെത്തുമെന്നും പൊലീസ് അറിയിച്ചു. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ ജലന്ധർ സിറ്റി പൊലീസ് കമീഷണറുമായി ആശയവിനിമയം നടത്തി സുരക്ഷക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ബിഷപ്പിെൻറ യാത്രകളും ജലന്ധർ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ബിഷപ് ജലന്ധർ വിടാതിരിക്കാനുള്ള നടപടികളും പൂർത്തിയാക്കി. ബിഷപ് എത്തിയാൽ ചോദ്യം ചെയ്യാൻ കോട്ടയം പൊലീസ് ക്ലബോ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറിയോ ഉപയോഗിേച്ചക്കും. ബുധനാഴ്ച രാവിലെ പത്തിനകം ഹാജരാകാനാണ് നിർദേശം.
ബിഷപ് എത്തുമെന്നും എന്നാൽ, സമയം സംബന്ധിച്ച ജലന്ധർ രൂപത പ്രതികരിച്ചിട്ടിെല്ലന്നും പൊലീസ് അറിയിച്ചു. അേന്വഷണം അവസാനഘട്ടത്തിലായതോടെ കന്യാസ്ത്രീക്കും പ്രതിഷേധ സമരസ്ഥലത്തും സുരക്ഷ വർധിപ്പിച്ചു. കുറവിലങ്ങാെട്ട മഠത്തിെൻറ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ജാഗ്രത വേണമെന്നാണ് രഹസ്യാനേഷണ വിഭാഗത്തിെൻറ നിർദേശം.
കന്യാസ്ത്രീ കർദിനാൾ മാർ ആലഞ്ചേരിക്ക് നൽകിയ പരാതിയാവും പൊലീസ് രേഖയായി കോടതിക്ക് കൈമാറുക. കന്യാസ്ത്രീയുടെ മൊഴിയുടെ വൈരുധ്യം പരിഹരിച്ചതും ഇതിലൂടെയാണ്. ബിഷപ് 13 തവണ പീഡിപ്പിച്ചെന്നും ആദ്യപീഡനം 2014 മേയ് അഞ്ചിനാണെന്നും കർദിനാളിന് നൽകിയ പരാതിയിലുണ്ട്. പരാതിയിൽ പറഞ്ഞ ദിവസങ്ങളിൽ മഠത്തിൽ എത്തിയിട്ടില്ലെന്ന ബിഷപ്പിെൻറ മൊഴി ശരിയല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇൗദിവസം തൃശൂരിൽനിന്ന് കുറവിലങ്ങാട് എത്തിയതിെൻറ രേഖകൾ മഠത്തിലെ രജിസ്റ്ററിൽനിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ഇതും കോടതിയിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.