മൂന്നാർ: കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചതിന ് ദേവികുളത്ത് രാഷ്ട്രീയ നേതൃത്വം പ്രതിക്കൂട്ടിൽ നിർത്തുന്ന നാലാമത്തെ സബ് കലക് ടറാണ് ഡോ. രേണുരാജ്. കഴിഞ്ഞ ദിവസം ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനാണ് നിയമം ലംഘിച്ച ുള്ള പഞ്ചായത്തിെൻറ നിർമാണം തടഞ്ഞതിന് രേണുരാജിനെതിരെ അധിക്ഷേപം ചൊരിഞ്ഞത്. എം.എ ൽ.എക്കെതിെര രേണുരാജ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയതോടെ ദേവികുളം സബ് കലക്ടർമാരും രാഷ്ട്രീയ നേതൃത്വവും തമ്മിലെ പോരിന് പുതിയ മാനം കൈവരുകയാണ്.
മന്ത്രിയുടെയടക്കം ചീത്തവിളി കേൾക്കേണ്ടിവന്നിട്ടുള്ളവരാണ് ഇവിടത്തെ സബ് കലക്ടർമാർ. മുഖംനോക്കാതെ നടപടിയെടുക്കുന്നതാണ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളുടെയും നേതാക്കളുടെയും കണ്ണിലെ കരടാകാൻ കാരണം. 2015 മുതലാണ് ദേവികുളത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും തമ്മിൽ പോര് മുറുകിയത്.
ആർ.ഡി.ഒ ചുമതലയുണ്ടായിരുന്ന സബിന്‍ സമീദാണ് ആദ്യ ഇര. കക്കൂസ് മാലിന്യം സ്കൂൾ പരിസരത്തേക്ക് ഒഴുക്കിയതിെൻറ പേരിൽ അഞ്ച് റിസോർട്ടുകളുടെ പ്രവർത്തനാനുമതി നിഷേധിച്ചതും പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട 52 റിസോർട്ടുകൾക്ക് സ്റ്റോപ് മെമ്മോ നൽകിയതുമാണ് ഉദ്യോഗസ്ഥനെ രാഷ്ട്രീയ നേതൃത്വത്തിെൻറ കണ്ണിലെ കരടാക്കിയത്.
മാട്ടുപ്പെട്ടി റോഡിലെ അനധികൃത ഇരുനില കെട്ടിടം പൊളിച്ചുനീക്കിയതോടെ സബിൻ സമീദ് തെറിച്ചു. പകരക്കാരനായി എത്തിയ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത കെട്ടിട നിർമാണങ്ങൾക്കെതിരെയും പ്രകൃതി നശിപ്പിച്ച് നടത്തുന്ന നിർമാണങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചതോടെ റിസോർട്ട് മാഫിയയുടെ നോട്ടപ്പുള്ളിയാവുകയും അദ്ദേഹത്തെ വെല്ലുവിളിച്ച് ഭരണകക്ഷിയിലെ മന്ത്രിയടക്കം രംഗത്തെത്തുകയും ചെയ്തു. തലക്ക് സ്ഥിരതയില്ലാത്തവനാണ് ശ്രീറാമെന്നും അവനൊക്കെ ആരാണ് ഐ.എ.എസ് നല്‍കിയതെന്നും എം.എൽ.എ അവഹേളിച്ചു.
സംസ്ഥാന സർക്കാറിന് തലവേദനയായ ഉദ്യോഗസ്ഥ-രാഷ്ട്രീയ പോരിനൊടുവിൽ ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മെൻറ് ഡയറക്ടറാക്കി സ്ഥാനമാറ്റം നല്കി. വി.ആർ. പ്രേംകുമാറാണ് പിൻഗാമിയായി എത്തിയത്. ശക്തമായ നടപടികളുമായി ഏറെനാൾ ഇദ്ദേഹത്തിന് മുന്നോട്ടുപോകാൻ കഴിഞ്ഞില്ല.
കോപ്പിയടിച്ച് പരീക്ഷ പാസായാണ് പ്രേംകുമാർ കലക്ടറായതെന്ന സി.പി.എം മന്ത്രിയുടെ പരാമർശം വിവാദങ്ങൾക്കിടയാക്കി. ഇദ്ദേഹത്തെ ശബരിമലയിലേക്ക് സ്ഥലംമാറ്റിയതോടെയാണ് ഡോ. രേണുരാജ് ചുമതല ഏൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.