കൊല്ലം: കൊല്ലത്ത് നാല് പേർക്കും കോതമംഗലത്ത് ഒരു സ്ത്രീക്കും സൂര്യാതപമേറ്റു. കൊല്ലം പുനലൂർ സ്വദേശി കളായ സച്ചിൻ, വിജയൻ, പ്രാക്കുളം സ്വദേശി ഷീജ, കണ്ടച്ചിറ സ്വദേശി സീബത്ത്, കോതമംഗലത്ത് പല്ലാരിമംഗലം കുടമുണ്ട മാങ്കുളം മുഹമ്മദിൻെറ ഭാര്യ ഖദീജ എന്നിവർക്കാണ് സൂര്യാതപമേറ്റത്.
ഖദീജ (60)ക്ക് കൈത്തണ്ടയിലാണ് പൊള്ളലേറ്റത്. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് ഖദീജക്ക് പൊള്ളലേറ്റത്. തിങ്കളാഴ്ച്ച രാവിലെ മുതൽ മുറ്റത്തിനു ചുറ്റും ശുചീകരണ ജോലികൾ ചെയ്യുകയായിരുന്നു. പൊള്ളലേറ്റ ഭാഗത്ത് നാലോളം കുമിളകൾ ഉണ്ട്. കൈക്ക് ശക്തമായ നീറ്റലും ഉള്ളതായി ഖദീജ പറഞ്ഞു. പൊള്ളലേറ്റ ശേഷം ശക്തമായ ക്ഷീണവും അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് അവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, പാലക്കാട് ജില്ലയിൽ കനത്ത ചൂട് രേഖപ്പെടുത്തി. തിങ്കളാഴ്ച താപനില 41 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഇൗ സീസണിൽ രണ്ടാം തവണയാണ് 41 ഡിഗ്രി ചൂട് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.