വണ്ടൂര്‍: വാഹന പരിശോധനക്കിടെ നാല് കിലോ കഞ്ചാവുമായി നാലുപേര്‍ എക്സൈസ് വകുപ്പിെൻറ പിടിയിലായി. തിരൂരങ്ങാടി അബ്ദുൽ വഹാബ് (31), കല്ലായി പി.വി. പ്രമീസ് (34), എടക്കര ഉതിരകുളം തീക്കുന്നന്‍ ഡബിലേഷ് (34), ചെറുവണ്ണൂര്‍ സറജു (37) എന്നിവരാണ് അറസ്റ്റിലായത്. പോരൂര്‍ തോട്ടുപുറത്ത് വെച്ചായിരുന്നു പ്രതികളെ പിടികൂടിയത്.
ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് കാറുകളിലായി കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവ് പ്രതികളില്‍നിന്നും കണ്ടെടുത്തു. മോഷണക്കുറ്റത്തിനും മറ്റും പ്രതികള്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെ ജയിലില്‍ െവച്ച് പരിചയപ്പെട്ടാണ് കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയത്. വിശാഖപട്ടണത്ത് നിന്ന് ലോറിയില്‍ ബംഗളൂരുവില്‍ എത്തിച്ച കഞ്ചാവ് കാറില്‍ മുത്തങ്ങ വഴി കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു.
കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദ്, തൃശൂര്‍ ഐ.ബി ഇന്‍സ്പെക്ടര്‍ എസ്. മനോജ് കുമാര്‍, ഓഫിസര്‍മാരായ മണികണ്ഠന്, കെ. ഷിബു, മലപ്പുറം ഐ.ബി പ്രൈവറ്റ് ഓഫിസര്‍ ടി. ഷിജുമോന്, തിരൂര്‍ സര്‍ക്കിള്‍ ഓഫിസിലെ മനോജന്, മുഹമ്മദാലി, ഓഫിസര്‍മാരായ ശങ്കരനാരായണന്, അശോക്, ഓഫിസര്‍ ഗ്രേഡ് ശശിധരന്, പ്രിവൻറിവ് ഓഫിസര്‍ ഗ്രേഡ് എം.കെ. ശശിധരന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജിഷ്ണു നായര്‍, ഷംനാസ്, അഫ്സല്, ലിജിന്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ എം. സോണിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.