ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവത്തിൽ നാലു ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

പാലക്കാട്: പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവത്തിൽ നാലു ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസൻ, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണൻ എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നാ ലുപേരെയും പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കേസിൽ എട്ടുപേർ കൂടി അറസ്റ്റിലാകുമെന്നു വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനത്തിൽ എൻ.ഡി.എ വിജയം ഉറപ്പാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിക്കാനാണ് നഗരസഭാ കെട്ടിടത്തിൽ ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയത്. ഒന്നിൽ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നും മറ്റൊന്നിൽ മോദി, അമിത് ഷാ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വന്ദേമാതരം എന്നുമാണ് എഴുതിയിരുന്നത്. പിന്നീട് പോലീസ് ഇടപെട്ട് ഫ്ളക്സ് നീക്കുകയായിരുന്നു. 

Tags:    
News Summary - Four BJP workers arrested and released in connection with the hanging of Jai Ram Flux

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT