എസ്.ഐ ജിൻസൻ ഡൊമിനിക്

ആക്ഷൻ ഹീറോ ജിൻസന് ബിഗ് സല്യൂട്ട്

സമൂഹവ്യാപനത്തിെൻറ പിടിയിൽനിന്ന് ഫോർട്ട്കൊച്ചി നിവാസികൾ രക്ഷപ്പെട്ടത് എസ്.ഐയുടെ സമയോചിതവും ധീരവുമായ ഇടപെടലിനെത്തുടർന്ന്. ഇദ്ദേഹത്തിെൻറ പ്രവർത്തനത്തിന് ബിഗ് സല്യൂട്ട് നൽകുകയാണ് സമൂഹമാധ്യമങ്ങൾ. 

മുംബൈയിൽനിന്ന് എത്തി കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഫോർട്ട്കൊച്ചി സ്വദേശി നിരീക്ഷണം ലംഘിച്ചിരുന്നു. മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയ ഇയാളെ ഒറ്റക്ക് ബലപ്രയോഗത്തിലൂടെ കീഴടക്കി സർക്കാർ നിയന്ത്രണത്തിലുള്ള ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ച ഫോർട്ട്കൊച്ചി പൊലീസ് സബ് ഇൻസ്പെക്ടർ ജിൻസൻ ഡൊമിനിക്കാണ് താരമായത്.

യുവാവിനെ നിരീക്ഷണ കേന്ദ്രത്തിൽ ഒറ്റക്ക് ജീപ്പോടിച്ച് എത്തിച്ചശേഷം എസ്.ഐ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. 22ന് മുംബൈയിൽനിന്ന് വന്ന കോവിഡ് ബാധിതനായ 29കാരൻ നിരീക്ഷണം ലംഘിച്ച് ഫോർട്ട്കൊച്ചി കനറാ ബാങ്ക്, ബാർബർ ഷോപ്, മദ്യശാല, ജെട്ടിയിലെ കംഫർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിൽ പോയിരുെന്നന്നാണ് സൂചന. ഇതിനുശേഷമാണ് ഇയാൾ മദ്യപിച്ച് റോഡിൽ ബഹളമുണ്ടാക്കിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് ഇയാൾ മുംബൈയിൽനിന്ന് എത്തിയതാണെന്ന വിവരം അറിയുന്നത്. ഉടൻ എസ്.ഐ ജിൻസൻ കൂടെയുള്ള പൊലീസുകാരെ ഒഴിവാക്കി മൽപിടിത്തത്തിലൂടെ യുവാവിനെ കീഴ്പെടുത്തി നിരീക്ഷണ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.