തൃശൂർ: പ്രളയ സെസുമായി ബന്ധപ്പെട്ട് കച്ചവടക്കാരെയും സേവന ദാതാക്കളെയും വട്ടം കറക് കിയ നികുതി വകുപ്പ് ഒടുവിൽ നടപടികളിൽ വ്യക്തത വരുത്തി ഉത്തരവിറക്കി. നിയമത്തിലും ചട്ടത്തിലും പറയാത്ത കാര്യങ്ങൾ റിട്ടേൺ സമർപ്പിക്കാനുള്ള വ്യവസ്ഥയിലും സെസ് അടയ്ക ്കാനുള്ള പോർട്ടലിലും ഉൾപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കച്ചവട ആ വശ്യത്തിനുള്ള ഇടപാടുകൾക്കും സേവനങ്ങൾക്കും ജി.എസ്.ടി.യിൽ രജിസ്റ്റർ ചെയ്തവർ ഒരു ശതമാനം വെള്ളപ്പൊക്ക സെസ് നൽകണമെന്നായിരുന്നു കേരള സാമ്പത്തിക നിയമത്തിൽ പറഞ്ഞത്.
എന്നാൽ, ചട്ടത്തിൽ ഇത് രജിസ്റ്റർ ചെയ്യാത്തവരിൽനിന്ന് ഈടാക്കണമെന്ന് സൂചന നൽകി. പിന്നീട് ഇതിൽ മൂന്ന് ഭേദഗതി വരുത്തി. എങ്ങനെ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്ന് നിർദേശിക്കുന്നിടത്തെ ചട്ട ഭേദഗതിയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ജി.എസ്.ടി.യിൽ രജിസ്റ്റർ ചെയ്തവർ തമ്മിൽ സംസ്ഥാനത്തിനകത്ത് നടത്തുന്ന ഇടപാടുകൾക്ക് സെസ് നൽകേണ്ടെന്ന് പുതിയ ഉത്തരവിൽ പറയുന്നു. എന്നാൽ, രജിസ്റ്റർ ചെയ്യാത്തയാളുമായി നടത്തുന്ന ഇടപാടുകൾക്കും സേവനങ്ങൾക്കും സെസ് നൽകണം.
കച്ചവടാവശ്യാർഥമല്ലാത്ത ഇടപാടുകൾക്കും സേവനങ്ങൾക്കുമാണ് സെസ് ഈടാക്കേണ്ടതെന്നായിരുന്നു നേരത്തെ വരുത്തിയ ഭേദഗതി. എന്നാൽ, ഇതിന് ആധാരമായ നിയമത്തിൽ ഭേദഗതിയുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും ഇപ്പോൾ ഇല്ലാതാക്കി.
രജിസ്റ്റർ ചെയ്ത ഒരാൾക്ക് ചരക്കും സേവനങ്ങളും വിൽക്കുേമ്പാൾ സ്വീകർത്താവിെൻറ ലക്ഷ്യം കച്ചവടാവശ്യമാണോ അല്ലയോ എന്ന് നേരത്തെ വിൽക്കുന്നയാൾ ഉറപ്പു വരുത്തണമായിരുന്നു. അസാധ്യമായ ഇൗ വ്യവസ്ഥയാണ് പ്രതിഷേധമുണ്ടാക്കിയത്. വാങ്ങുന്നയാളുടെ ലക്ഷ്യം കച്ചവടമാണോ അല്ലയോ എന്നറിയാൻ വിൽപനക്കാരന് കഴിയില്ല എന്നതായിരുന്നു കാരണം.
പുതിയ ഉത്തരവിൽ ഈ വ്യവസ്ഥ എടുത്തു കളഞ്ഞു. അതായത് വാങ്ങുന്നയാളുടെ ലക്ഷ്യം കച്ചവടാവശ്യമാണോ അല്ലയോ എന്ന് വിൽക്കുന്നയാൾ ഉറപ്പു വരുത്തേണ്ട. എന്നാൽ, പോർട്ടലിൽ മാറ്റം വരുത്തിയിട്ടില്ല. പ്രളയ സെസുമായി ബന്ധപ്പെട്ട് കച്ചവടക്കാരെയും സേവന ദാതാക്കളെയും നികുതി വകുപ്പ് വട്ടം കറക്കിയത് ‘മാധ്യമം’ റിേപ്പാർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.