തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെ ത്തി വീടുകള്‍ നിര്‍മിക്കുന്നതിന് കലക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളുടെ മാര്‍ഗരേഖയായി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.
പരിസ്ഥിതി ദുര്‍ബലവും വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കാനാകാത്തതുമായ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെയുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ പദ്ധതി രൂപവത്കരിക്കണം. ഭൂമി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടവര്‍ എന്നിവരില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ തയാറുള്ളവര്‍ക്ക് അതിന് അവസരം നല്‍കണം. നിബന്ധനപ്രകാരമുള്ള ധനസഹായവും ഇവര്‍ക്ക് നല്‍കണം. സ്വന്തമായി വാങ്ങാനാകാത്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്തണം.
സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഉപയോഗിക്കാതെയുള്ള ഭൂമി, സര്‍ക്കാര്‍ വകുപ്പുകളുടെ ഏതെങ്കിലും പദ്ധതിക്ക് നീക്കിവെച്ചതില്‍ ആവശ്യമില്ലാതെ കിടക്കുന്ന ഭൂമി, ഫലദായകമല്ലാത്ത പ്ലാേൻറഷനുകള്‍ തുടങ്ങിയ പരിഗണിക്കാം. സംഭാവനയായി ലഭിക്കുന്ന ഭൂമിയും പരിഗണിക്കണം. ഭവനനിര്‍മാണത്തിന് ആവശ്യമായ വിസ്തൃതിയില്‍ ഭൂമി ലഭ്യമാകുന്ന ഇടങ്ങളില്‍ മൂന്ന് മുതല്‍ അഞ്ചു സെൻറ് വീതം പതിച്ചുനല്‍കി വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കണം.
ലഭ്യമാക്കാനാകുന്ന ഭൂമി പരിമിതവും പുനരധിവസിപ്പിക്കേണ്ടവരുടെ എണ്ണം കൂടുതലുമായ ഇടങ്ങളില്‍ ബഹുനില സമുച്ചയങ്ങള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കി ഭൂരഹിതരെ പുനരധിവസിപ്പിക്കണം. ഇക്കാര്യത്തില്‍ ഗുണഭോക്താക്കളുമായി കൂടിയാലോചന നടത്തണം.മേൽപറഞ്ഞ രീതികളില്‍ ഭൂമി ലഭ്യമാകാത്ത ഇടങ്ങളില്‍ ഭവനസമുച്ചയത്തിനാവശ്യമായ ഭൂമി വാങ്ങാനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം ഭൂമി പരിസ്ഥിതി ദുര്‍ബലപ്രദേശമോ, വെള്ളപ്പൊക്കസാധ്യതയുള്ളതോ ആയിരിക്കരുത്. ലാൻഡ് റവന്യൂ കമീഷണർ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പ്രളയ കാരണം മേഘവിസ്ഫോടനത്തെ തുടർന്നുള്ള കനത്ത മഴ –ഡാം സുരക്ഷ അതോറിറ്റി
കൊച്ചി: മഹാപ്രളയത്തിന് കാരണം വൻ മേഘവിസ്ഫോടനത്തെത്തുടർന്ന് കേരളമാകെയുണ്ടായ കനത്ത മഴയെന്ന് ഡാം സുരക്ഷ അതോറിറ്റി ഹൈകോടതിയിൽ. കേന്ദ്ര ജല കമീഷെൻറ റിേപ്പാർട്ടിൽ ഇക്കാര്യം വ്യക്തമാണെന്നും അതോറിറ്റി മെംബർ സെക്രട്ടറി കെ.എച്ച്. ഷംസുദ്ദീൻ സമർപ്പിച്ച വിശദീകരണപത്രത്തിൽ പറയുന്നു. അണക്കെട്ടുകൾ ഒന്നിച്ചു തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും കാണിച്ചു നൽകിയ ഹരജികളിലാണ് വിശദീകരണം.
അണക്കെട്ടുകൾ സമയത്ത് തുറന്നുവിടുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണം ശരിയല്ല. 1924ലേതിന് സമാനമായ മഴയാണ് കേരളത്തിലുണ്ടായത്. ഡാമുകളിൽനിന്ന് തുറന്നുവിട്ട വെള്ളത്തിന് പ്രളയത്തിൽ വളരെ കുറഞ്ഞ പേങ്കയുള്ളൂ. കാലാവസ്ഥ വകുപ്പിെൻറ പ്രവചനങ്ങൾക്ക് അതീതമായ മഴയാണ് ആഗസ്റ്റ് 15 മുതൽ 18 വരെ ഉണ്ടായത്. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചത് തന്നെ മഴ കനത്തതിന് ശേഷമാണ്. 2007ലും 13ലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2402ന് മുകളിൽ വന്നിട്ടുണ്ട്.
മിക്കവാറും ഡാമുകൾ ജൂലൈ മുതൽ തുറന്നിട്ടുണ്ട്. ആഗസ്റ്റിൽ ഒരു പ്രതീക്ഷയുമില്ലാതെയാണ് മഴ കനത്തത്. ആഗസ്റ്റ് 15ന് തമിഴ്നാടും കർണാടകയും കൂടുതൽ വെള്ളമെടുക്കുകയും ചെയ്തു. എന്നിട്ടും നിയന്ത്രിക്കാനായില്ല. ഡാം തുറന്നു വിട്ടില്ലെങ്കിലും വെള്ളപ്പൊക്കം ഉറപ്പായിരുന്നെന്ന് ജല കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ മുന്നറിയിപ്പുകൾ നൽകി ജില്ല ഭരണകൂടത്തിെൻറ നിർദേശപ്രകാരം നിയന്ത്രിതവും ഫലപ്രദവുമായ രീതിയിൽ തന്നെയാണ് ഡാം തുറന്നത്. അണക്കെട്ടുകളിൽ വെള്ളം ശേഖരിച്ച് നിയന്ത്രിച്ച് വിട്ടതിനാൽ പ്രളയത്തിെൻറ ആഘാതം കുറക്കാനായെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.
ചെങ്ങന്നൂർ, തിരുവല്ല, പാല എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിനിടയാക്കിയത് അണക്കെട്ടുകളില്ലാത്ത അച്ചൻകോവിൽ, മീനച്ചിൽ, മണിമല ആറുകളിലൂടെ ഒഴുകിയെത്തിയ വെള്ളമാണ്. വേമ്പനാട്ട് കായലിലെ ജലസംഭരണ ശേഷി കുറഞ്ഞതും തോട്ടപ്പള്ളി സ്പിൽവേയുടെ ശേഷി കുറഞ്ഞതുമാണ് അപ്പർ കുട്ടനാട് മേഖലയിൽ പ്രളയത്തിന് കാരണമായത്.
നേരത്തേ തന്നെ വെള്ളപ്പൊക്കത്തിലായ കുട്ടനാടിനെ വീണ്ടും ദുരിതത്തിലാക്കുമെന്നതിനാൽ കക്കി ഡാമിൽനിന്ന് വെള്ളമൊഴുക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. വെള്ളപ്പൊക്കമില്ലായിരുന്നെങ്കിൽ ഡാമിലെ ജലനിരപ്പ് താഴ്ത്തി നിർത്താനാവുമായിരുന്നുവെന്ന് പത്രികയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.