തിരൂർ: ഒന്നാംറാങ്ക് തിളക്കത്തോടെ സജിത സംസ്ഥാനത്തെ ആദ്യവനിത എക്സൈസ് ഇൻസ്പെക്ടറായി ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ പേത്താടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അൻവർ സാദത്തിൽനിന്നാണ് എക്സൈസ് ഇൻസ്പെക്ടറായി തൃശൂർ സ്വദേശിയായ ഒ. സജിത ചുമതലയേറ്റത്.
2014ൽ സിവിൽ എക്സൈസ് ഓഫിസറായി സർവിസിൽ കയറിയ ഇവർ വനിതകൾക്ക് എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയെഴുതാൻ അവസരം ലഭിച്ചശേഷം നടന്ന പ്രഥമ പരീക്ഷയിൽ തന്നെ ഒന്നാംറാങ്കുകാരിയായി. 2016ലാണ് വനിതകൾക്കും എക്സൈസ് ഇൻസ്പെക്ടറാവാം എന്ന് സർക്കാർ ഉത്തരവിറക്കിയത്. ഒരുവർഷമായിരുന്നു ഇൻസ്പെക്ടർ പരിശീലനം. എക്സൈസ് അക്കാദമിക്ക് പുറമെ വിവിധ എക്സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിലും പരിശീലനമുണ്ടായിരുന്നു.
വടക്കാഞ്ചേരി റേഞ്ച് ഓഫിസിലായിരുന്നു അവസാന സേവനം. തൃശൂർ തൈക്കാട്ടുശ്ശേരിയിൽ റിട്ട. റിസർവ് ബാങ്ക് ഉേദ്യാഗസ്ഥൻ ദാമോദരെൻറയും ചേർപ്പ് സി.എൻ.എൻ സ്കൂളിൽ പ്രധാനാധ്യാപികയായിരുന്ന കെ.യു. മീനാക്ഷിയുടെയും മകളാണ് സജിത. ഷൊർണൂർ ചുഡുവാലത്തൂർ കെ.ജി. അജിയാണ് ഭർത്താവ്. സി.എം.ഐ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനി ഇന്ദു മകളാണ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.