ബാലരാമപുരം: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ തലക്കടിയേറ്റ് യുവാവ് മരിച്ചു. കരമന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ശ്യാം ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ മുക്കോല സ്വദേശി സതിക്കുവേണ്ടി ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഓട്ടോറിക്ഷ തൊഴിലാളികളായ ഇരുവരും കട്ടച്ചൽ കുഴിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. ഇത് കൈയാങ്കളിയിലേക്കെത്തുകയും സതി ശ്യാമിൻെറ തലക്ക് കമ്പിപ്പാര കൊണ്ട് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്യാം അവിവാഹിതനാണ്. കൃത്യത്തിനു ശേഷം ഒളിവിൽ പോയ സതിക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറും സി.ഐ ബിനുവും അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.