കാസർകോട്: തൃക്കരിപ്പൂർ നിയമസഭ മണ്ഡലത്തിലെ 48ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ് തുവെന്ന ദൃശ്യത്തിെൻറ അടിസ്ഥാനത്തിൽ ആരോപണവിധേയനായ ശ്യാംകുമാറിനെ സി.ആർ.പി.സി 33ാ ം വകുപ്പനുസരിച്ച് കലക്ടർ വളിച്ചുവരുത്തി മൊഴിയെടുത്തു. ആദ്യതവണ ബൂത്തിൽ വന്നപ്പോൾ തിരിച്ചറിയൽ കാർഡ് മറന്നുപോയതിനാൽ വോട്ട് ചെയ്യാനായില്ലെന്ന് ചീമേനി കരക്കാട് സ്വദേശിയായ ശ്യാംകുമാർ ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു മുമ്പാകെ മൊഴിനൽകി.
ഇതേതുടർന്ന് തിരിച്ചുപോയി തിരിച്ചറിയൽ കാർഡുമായി വന്നാണ് വോട്ട് ചെയ്തത്. തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നുപോയതിനാൽ പോളിങ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നില്ല. ഒരുതവണ മാത്രമാണ് വോട്ട് ചെയ്തതെന്നും മൊഴിനൽകി.
കമ്പാനിയൻ വോട്ട് നടക്കാൻ സാധ്യതയിെല്ലന്നും നടന്നിട്ടുണ്ടെങ്കിൽ ഫയലിൽ രേഖപ്പെടുത്തുമെന്നാണ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കലക്ടർക്ക് മൊഴി നൽകിയിട്ടുള്ളത്്. ശ്യാംകുമാറിെൻറ മൊഴിയുടെ വിശ്വാസ്യത കലക്ടർ പരിശോധിക്കുന്നുണ്ട്. രണ്ടുതവണ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിഡിയോ ദൃശ്യത്തിൽ വ്യക്തമാകും. ഇതിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി കലക്ടറുടെ നേതൃത്വത്തിൽ വിഡിയോ ദൃശ്യങ്ങളുടെ പരിേശാധന തുടങ്ങി. രണ്ടുതവണയും വോട്ട് രേഖപ്പെടുത്തിയതായി തെളിഞ്ഞാൽ വോട്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് കലക്ടർ പറഞ്ഞു. വിഡിയോ ദൃശ്യം പരിശോധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.