എടക്കര (മലപ്പുറം): രാഹുല്‍ ഗാന്ധി എം.പിയെ കാണാനില്ലെന്ന് പരാതി നല്കിയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്. പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ. എന്‍. എസ്. അജേഷ് എടക്കര സി.ഐ മനോജ് പറയട്ടക്ക് നല്കിയ പരാതിയിന്മേലാണ് യുവമോര്‍ച്ച സംസ ്ഥാന സെക്രട്ടറി അജി തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
വയനാട് ലോക്സഭ മ ണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം അജി തോമസ് എടക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മണ്ഡലത്തിലും പാര്‍ലമെൻറിലും കാണാത്ത എം.പിയെ നവമാധ്യമങ്ങളിലും കാണുന്നില്ലെന്നും ഇക്കാര്യത്തിൽ അവ്യക്തത നീക്കണമെന്നുമാണ് പരാതിയിൽ പറഞ്ഞത്.
ഇതിനെതിരെയാണ് അഡ്വ. എന്‍.എസ്. അജേഷ് എടക്കര സി.ഐക്ക് പരാതി നല്‍കിയത്. ദേശീയ നേതാവായ രാഹുലിനെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് അജി തോമസ് പരാതി നല്‍കിയതെന്നും കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ നിലവിലുള്ള സൗഹാർദ അന്തരീക്ഷത്തിന് ഭംഗം വരുത്തി കലഹം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണിതെന്നും അജേഷ് പറയുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് വ്യാജ പരാതി നല്കി ഒരാളുടെ സൽപേരിന് കളങ്കം വരുത്തുക, വ്യാജ വിവരം നല്കി പൊലീസ് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരാള്‍ക്ക് ക്ഷതം വരുത്തുക, നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രചാരണം നടത്തി സംഘര്‍ഷമുണ്ടാക്കുക, നവ മാധ്യമങ്ങളിലൂടെ മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരം അജി തോമസിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സ്റ്റേഷനിൽനിന്ന് നല്കിയ പരാതി രസീത് സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.