കോട്ടയം: പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ സ്കൂൾ കലോത്സവമടക്കം ആഘോഷങ്ങൾക്ക് സർക്കാറിെൻറ കടുത്ത നിയന്ത്രണം നിലനിൽക്കെ ലക്ഷങ്ങൾ തുലച്ച് കലാ-കായിക മേളയുമായി സംസ്ഥാന എക്സൈസ് വകുപ്പ്. നവംബർ ഒമ്പത് മുതൽ 11 വരെ പാലായിലാണ് മേള. മുന്നോടിയായി ഇൗ മാസം ഏഴുമുതൽ 18 വരെ എല്ലാ ജില്ലകളിലും മേഖലതലത്തിലും മത്സരങ്ങൾ നടത്തും. ഏഴിന് കൊല്ലത്ത് തുടക്കമിടുന്ന മത്സരങ്ങൾ 18ന് കാസർകോട്ടാവും സമാപിക്കുക. പ്രളയം കനത്തനാശം വിതച്ച ജില്ലകളെപോലും ഒഴിവാക്കിയിട്ടില്ല.
എറണാകുളത്തും മലപ്പുറത്തും പാലക്കാട്ടും കോട്ടയത്തും ആലപ്പുഴയിലും തൃശൂരിലും മേള രണ്ടുദിവസമാണ്. ഇടുക്കിയിൽ മത്സര തീയതി നിശ്ചയിച്ചിട്ടില്ല. ഇടുക്കിയിലും പത്തനംതിട്ടയിലും മേള ഒരുദിവസമാക്കാൻ ആലോചനയുണ്ട്. മേളയുടെ നടത്തിപ്പിന് ഒാരോ ജില്ലക്കും കോട്ടയത്ത് ചേർന്ന സംസ്ഥാന സ്വാഗതസംഘം ടാർഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. ജില്ലകളിൽനിന്നുള്ള വിഹിതം ഇൗ മാസം 10നകം സ്വാഗതസംഘത്തിന് കൈമാറണം. എന്നാൽ, മേളയുടെ മൊത്തം ബജറ്റ് സ്വാഗതസംഘം ഭാരവാഹികൾ രഹസ്യമായി സൂക്ഷിക്കും. ദുരിതാശ്വാസത്തിനടക്കം ലക്ഷങ്ങൾ സംഭാവന നൽകുന്നതിനിടെ വീണ്ടും മേളയുടെ പേരിൽ അബ്കാരികളിൽനിന്ന് പണപ്പിരിവ് നടത്തുന്നതിനെതിരെ വകുപ്പിൽ നിന്നുതന്നെ വിമർശനം ശക്തമാണ്.
മേളക്ക് ലക്ഷങ്ങളുടെ ബജറ്റാണ് തയാറാക്കിയിട്ടുള്ളത്. മത്സരാർഥികൾക്കും ഒഫീഷ്യൽസിനും താമസ-ഭക്ഷണ-ഗതാഗത ഇനത്തിൽ മാത്രം 25 ലക്ഷത്തിലധികമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അബ്കാരികളുടെ സ്പോൺസർഷിപ്പും ഉണ്ടാവും. സർക്കാർ ഗ്രാൻറായി പതിവുള്ള 15 ലക്ഷവും നൽകും. ജില്ലകളിൽ െഡപ്യൂട്ടി എക്സൈസ് കമീഷണർമാരുടെ നേതൃത്വത്തിലാവും മേള. സംസ്ഥാന മേളയുടെ സ്വാഗതസംഘം ചെയർമാൻ കോട്ടയം െഡപ്യൂട്ടി എക്സൈസ് കമീഷനറും കൺവീനർ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമാണ്.
അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സുപ്രധാന പദവികളിലുണ്ട്. കഴിഞ്ഞ മാസം മൂന്നിന് അഡീഷനൽ എക്സൈസ് കമീഷണറുടെ (ഭരണം) അധ്യക്ഷതയിൽ േചർന്ന ഉന്നതതല യോഗം മുൻവർഷത്തെ മേളയുടെ വരവ് ചെലവ് കണക്കുകൾക്ക് അംഗീകാരം നൽകിയിരുന്നു. മുൻ വർഷത്തേക്കാൾ മികച്ചതാവും ഇത്തവണ മേളയെന്നാണ് സംഘാടകർ നൽകുന്ന സൂചന. മനോഹരമായ ട്രോഫികളും ഷീൽഡുകളും വേണമെന്നാണ് തീരുമാനം. എക്സൈസ് െഡപ്യൂട്ടി കമീഷണർ കെ. സുരേഷ്ബാബുവിനാണ് പുതിയ ലോഗോയുടെ ചുമതല. മത്സരം ചെലവ് ചുരുക്കിയും ആർഭാടരഹിതമായും വേണമെന്ന നിർദേശവും നൽകിയിട്ടുണ്ടെന്നതാണ് വിചിത്രം. മേളയുടെ മറവിൽ എക്സൈസ് എൻഫോഴ്സ്മെൻറിെൻറ പ്രവർത്തനം നിശ്ചലമാവുന്നതോടെ സംസ്ഥാനത്ത് വ്യാപകമായി വ്യാജമദ്യ ലോബി സജീവമാവുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.