തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വ്യാജമദ്യം, ലഹരി വസ്തുക്കൾ എന്നിവയു ടെ വിപണനവും കടത്തും തടയുന്നതിനായി ‘ഒാപറേഷൻ വിശുദ്ധി’ പദ്ധതിയുമായി എക്സൈസ് വകു പ്പ്. ചെക്പോസ്റ്റ്, റോഡ് മാർഗം എന്നിവയിലൂടെയുള്ള കടത്ത് തടയാൻ പൊതുജന പങ് കാളിത്തത്തോടെ കർശനമായ നടപടികളുണ്ടാകും. രഹസ്യവിവരങ്ങൾ 24 മണിക്കൂറും എക്സൈസ് വകുപ്പിനെ അറിയിക്കാം. സംസ്ഥാന/ജില്ലതലങ്ങളിൽ കൺട്രോൾ റൂമുകളും സജീവമായി. എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണനാണ് പദ്ധതി നേതൃത്വം.
എക്സൈസ് കമീഷണറേറ്റിൽ എക്സൈസ് കമീഷണറുടെ മേൽനോട്ടത്തിലാണ് 24 മണിക്കൂറും സംസ്ഥാന കൺട്രോൾറൂം പ്രവർത്തിക്കുക. ജില്ല ഡെപ്യൂട്ടി എക്സൈസ് കമീഷണർമാരുടെ ഓഫിസിലാണ് ജില്ലതല കൺട്രോൾറൂം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഒാണക്കാലത്ത് വ്യാജമദ്യത്തിെൻറയും ലഹരി വസ്തുക്കളുടെ ഒഴുക്കുണ്ടാകാൻ സാധ്യതയുണ്ടെന്ന എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിെൻറ മുന്നറിയിപ്പിെൻറ കൂടി അടിസ്ഥാനത്തിലാണ് ഇൗ ഓപറേഷൻ. വാഹനം, ട്രെയിൻ എന്നിവയിലെ പരിശോധനയും ശക്തമാക്കി. ഇൗമാസം 15വരെ ഇൗ പരിശോധന തുടരും.
ജില്ലതലത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘങ്ങൾ മിന്നൽ പരിശോധനകളും പട്രോളിങ്ങും റെയ്ഡുകളും തുടരുകയാണ്. ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർ ഒാരോ ജില്ലയെയും മൂന്നോ നാലോ മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവർത്തിക്കുന്നുണ്ട്. മികച്ച പ്രവർത്തനങ്ങൾ കാഴ്ചെവക്കുന്ന ഉദ്യോഗസ്ഥർക്ക് റിവാർഡ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.