കൊച്ചി: മുൻ മന്ത്രി ഇ. പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനക്കേസിൽ പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലൻസ് ഹൈകോടതിയിൽ. നടപടിക്രമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് മുൻ മന്ത്രി ഇ.പി ജയരാജെൻറ ബന്ധുവായ പി.കെ. സുധീറിനെ സർക്കാർ കമ്പനിയായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എൻറര്‍പ്രൈസസ് ലിമിറ്റഡിെൻറ എം.ഡിയായി നിയമിച്ചത്.
സുധീർ ഉൾപ്പെടെ കേസിൽ പ്രതി ചേർക്കപ്പെട്ടവർക്ക് ഇടപാടിൽ സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെങ്കിലും നിയമനം നേടിയത് ‘മൂല്യമേറിയവ വസ്തു’ എന്ന പരിധിയിൽ വരുന്നതാണെന്നും വിജിലൻസ് പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി വി. ശ്യാംകുമാർ കോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.
ബന്ധുനിയമനത്തിെൻറ പേരില്‍ വിജിലന്‍സ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാന്‍ പി.കെ. സുധീര്‍ നല്കിയ ഹരജിയിലാണ് വിശദീകരണം.
അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് ബാധകമായ നേട്ടം നിയമനത്തിലൂടെ ലഭിച്ചതായി വിശദീകരണത്തിൽ പറയുന്നു. വഴിവിട്ട നടപടിക്രമങ്ങളിലൂടെ സമ്പാദിച്ച ഉന്നത പദവി നേട്ടംതന്നെയാണ്. നടപടിക്രമങ്ങൾ ലംഘിച്ചാണ് സുധീറിെന നിയമിച്ചത്. അന്വേഷണത്തിൽ വെളിപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലും കുറ്റകൃത്യം വ്യക്തമായ ശേഷവുമാണ് ഹരജിക്കാരനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
നിയമവിദഗ്ധരുടെ അഭിപ്രായം തേടിയും നിയമവശങ്ങൾ പരിശോധിച്ചും അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ സ്വതന്ത്രമായാണ് നേരേത്ത കോടതിക്ക് വിശദീകരണ പത്രിക സമർപ്പിച്ചെതന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നേരേത്ത വിശദീകരണ പത്രികയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, ഇത്തരമൊരു വിശദീകരണം നൽകിയത് എവിടെനിന്ന്, ആരുടെ നിർദേശപ്രകാരം എന്നിവ അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.