മലപ്പുറം/കൊല്ലം: ആലപ്പാെട്ട കരിമണൽ ഖനന വിരുദ്ധ സമരത്തിന് പിന്നിൽ മലപ്പുറത് തുകാരാണെന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജെൻറ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ ്ങളിൽ രൂക്ഷവിമർശനം. ജയരാജനെതിരെയും സമരത്തെ പിന്തുണച്ചും മലപ്പുറം പ്രേമികൾ ഹാ ഷ് ടാഗ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ആലപ്പാെട്ട പ്രദേശിക സി.പി.എം നേതാക്കൾക് കു പോലും മന്ത്രിയുെട പ്രസ്താവനയിൽ അമർഷമുണ്ട്. എന്നാൽ, പരസ്യപ്രതികരണത്തിന് ആരും തയാറല്ല.
നാട്ടുകാരാണ് സമരത്തിനു പിന്നിലെന്നും പിന്തുണച്ച് എത്തുന്നവരിൽ മലപ്പുറത്തുകാരടക്കം മുഴുവൻ ജില്ലക്കാരുമുണ്ടെന്നും സമരപ്പന്തലിൽ ഇരിക്കുന്ന വാർഡ് അംഗം സിബി ബോണി പറഞ്ഞു. വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി നടത്തിയ പ്രതികരണവും വിവാദമായി. മലപ്പുറത്ത് കടലില്ലെന്ന പരാമർശമാണ് ട്രോളർമാർ ആയുധമാക്കിയത്.
ജയരാജെൻറ ഫേസ്ബുക്ക് പേജിലടക്കം വിമർശന പ്രതികരണങ്ങൾ പ്രവഹിക്കുകയാണ്. ‘കണ്ണൂരും ആലപ്പുഴയും തിരുവനന്തപുരവും കോഴിക്കോടും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം കടൽതീരമുള്ള ജില്ലയാണ് മണ്ടാ മലപ്പുറം’, ‘മുഹമ്മദലി ക്ലേയ്ക്ക് കേരളത്തിന് വേണ്ടി ഗോൾഡ് മെഡൽ നേടാമെങ്കിൽ, മലപൊർത്താർക്ക് ആലപ്പാട് പോയി ചർച്ചയും ചെയ്തൂടെ’ തുടങ്ങിയ പരിഹാസ ശരങ്ങൾ മന്ത്രിക്കെതിരെ ഫേസ്ബുക്കിൽ നിറയുകയാണ്. അഭിമാനമാണ് മലപ്പുറം, സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്ന പേരിലാണ് ഹാഷ് ടാഗ് കാമ്പയിൻ. ജയരാജന് അനുകൂലമായും ഫേസ്ബുക്കിൽ പ്രതികരണങ്ങളുണ്ട്.
അതിനിടെ, ആലപ്പാട്ട് സമരത്തിന് ജനപിന്തുണയേറുകയാണ്. ബൈക്കുകളിൽ ആയിരക്കണക്കിന് യുവാക്കളാണ് കഴിഞ്ഞദിവസം സമരപന്തൽ സന്ദർശിച്ചത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പരിസ്ഥിതി പ്രവർത്തകരും സമരപന്തലും ഖനന പ്രദേശങ്ങളും സന്ദർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.