കുഞ്ഞനന്തനെ കാണാനെത്തിയ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രോട്ടോകോള്‍ പാലിച്ചില്ല

കണ്ണൂർ: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മൃതദേഹം കാണാനെത്തിയവർ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചിരുന്നുവെന്ന പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ഇ.പി ജയരാജൻ. 

സി.പി.എം പ്രവർത്തകരല്ല പ്രോട്ടോകോൾ ലംഘിച്ചത്, മുസ്ലിം ലീഗുകാരും കോൺഗ്രസുകാരുമാണ്. അവിടെ പങ്കെടുത്തവരിൽ കൂടുതൽ അവരാണ്. അവിടെ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ സാമൂഹിക അകലം പാലിക്കുകയും പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്തിരുന്നു. ഞാനടക്കമുള്ളവർ പോകാതിരുന്നത് സർക്കാർ നിർദേശം അനുസരിക്കുന്നതിലാണ് -ഇ.പി ജയരാജൻ പറഞ്ഞു. 

പികെ കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങിൽ ബഹുജന പങ്കാളിത്തം ഉണ്ടായതായും അവിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടതായും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിെൻറ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - ep jayarajan controversy statement -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.