തൃശൂർ: ‘രാമഭദ്രൻ നടന്നുനീങ്ങവെ ആ നാടിനെയൊന്നാകെ ഇരുട്ടിലാഴ്ത്തിയ കൂറ്റൻ ഹെലികോപ്റ്ററിെൻറ ശബ്ദം ഉച്ചസ്ഥായിയിലെത്തി...’ ആമുഖം പറഞ്ഞ് ജീവൻരാജ് ഹെലികോപ്റ്ററിെൻറ ഭീകരശബ്ദം അനുകരിച്ചതും സദസിൽ പടർന്നത് വിഷാദത്തിെൻറ കൈയ്യടിയായിരുന്നു. കാരണം വേദിയിൽ അവൻ പകർത്തിയത് വെറുമൊരു ശബ്ദമല്ല, അവെൻറയും സഹോദരെൻറയും ഒരുപാട് കൂട്ടുകാരുടെയും ജീവിതത്തിലെ വെളിച്ചം കെടുത്തിയ അപസ്വരമാണ്. ഇത് കാസർകോട് ജി.എച്ച്.എസ്.എസിലെ പത്താംക്ലാസുകാരൻ ജീവൻരാജ്.
എൻഡോസൾഫാൻ വിഷമഴയിൽ അമ്മയുടെ ഗർഭാശയത്തിൽ ജീവെൻറ ഉൾത്തുടിപ്പു തെളിയുമ്പോഴേ ജീവിതം ഇരുട്ടിലായെങ്കിലും വിട്ടുകൊടുക്കാൻ ജീവനോ സഹോദരൻ ദേവികിരണോ തയ്യാറല്ലായിരുന്നു. ചേട്ടൻ ദേവികിരണിനെ കേരളമറിയും; അകകണ്ണിൻ പൊരുളിലൂടെ കഴിഞ്ഞ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ രണ്ടാംസ്ഥാനം നേടിയിരുന്നു. അന്നും ജീവൻ മിമിക്രിയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു.
വിഷമഴയിൽ ഉടലിെൻറയും ബുദ്ധിയുടെയും വളർച്ച മുരടിച്ച ആ നാട്ടിലെ മുതിർന്നവരുടെ നൊമ്പരശബ്ദങ്ങളും ജീവൻ ഒപ്പിയെടുത്തു. എൻമകജെയിലെ അന്നൊത്തടുക്ക ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ ഈശ്വരനായ്ക്കിെൻറയും പുഷ്പലതയുടെയും മകനാണ്. മിമിക്രിയോടൊപ്പം പാട്ടിലും മിടുക്കനാണ്. ഗുരു ടി.വി നാരായണനും ആത്മമിത്രം വിഷ്ണുവിനുമൊപ്പമാണ് ജീവൻ തൃശൂരിലെത്തിയത്. ഇവരുടെ സ്കൂളിൽ 30ഓളം പേർ ദുരിതത്തിനിരയായി അന്ധതയനുഭവിക്കുന്നുണ്ട്. സർക്കാറിൽ നിന്ന് ലഭിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിത പെൻഷനാണ് ആകെയുള്ള ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.