അടിയന്തരാവസ്ഥയിലെ ജയിൽ പീഡനം: പെൻഷൻ കാര്യത്തിൽ തീരുമാനമെടുക്കണം -ഹൈകോടതി

കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് ജയിൽ പീഡനം അനുഭവിച്ചവർക്ക് സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ നൽകണമെന്ന ആവശ്യമ ുണ്ടായാൽ കേന്ദ്രസർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന് ൈഹകോടതി. ഇവരെ സ്വാതന്ത്ര്യ സമര സേനാനികളായി പരിഗണി ച്ച് പെൻഷനും മറ്റാനുകൂല്യങ്ങളും നൽകണമെന്ന നിവേദനം ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ നിർദേശം.

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി കണക്കാക്കണമെന്നും സ്വാതന്ത്ര്യസമര സേനാനികൾക്ക് നൽകുന്ന സൗജന്യ ചികിത്സ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് വൈക്കം ഗോപകുമാർ ഉൾപ്പെടെ 40 പേർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

അടിയന്തരാവസ്ഥക്കെതിരെ പോരാടിയവർക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകുന്നത് നയപരമായ തീരുമാനത്തിൽ വരുന്ന വിഷയമാണെന്നായിരുന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. പെൻഷനും ആനുകൂല്യങ്ങളും നൽകാൻ കോടതിക്ക് ഉത്തരവിടാനാകില്ലെന്നും വ്യക്തമാക്കി.

കേന്ദ്രസർക്കാറിെൻറ വാദം ശരിെവച്ചെങ്കിലും ഹരജിക്കാരുടെ ആവശ്യങ്ങൾ അവഗണിക്കാനാവില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ഇത് സംബന്ധിച്ച നിവേദനം ലഭിച്ചാൽ കേന്ദ്രസർക്കാർ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചത്.

Tags:    
News Summary - Emergency Jail Victims High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.