തൃശൂർ: ഒട്ടേറെ ആരാധകരുള്ള ഗുരുവായൂർ പത്മനാഭനും വലിയ കേശവനും ഉത്സവ എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നത് വനം വകുപ്പ് വിലക്കി. പത്മനാഭന് പാദരോഗവും വലിയ കേശവന് ക്ഷയരോഗവുമുണ്ടെന്നതിനാലാണ് ജില്ല നാട്ടാന നിരീക്ഷണ സമിതി യോഗ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ അസി. ഫോറസ്റ്റ് കൺസർവേറ്റർ ഇവയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് വിലക്കിയത്.
ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ കേശവൻ അനുസ്മരണത്തിൽ രണ്ട് ആനകളും പങ്കെടുത്തിരുന്നു. അതിന് ശേഷം രാത്രിയോടെയാണ് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിറങ്ങിയത്. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ അടങ്ങുന്ന സംഘം പരിശോധിച്ച് വ്യക്തത വരുത്തുന്നത് വരെ എഴുന്നള്ളിപ്പ് ഉൾപ്പെടെ ഒരു ചടങ്ങിനും ഈ ആനകളെ ഉപയോഗിക്കരുതെന്നാണ് അസി. കൺസർവേറ്ററുടെ ഉത്തരവിലുള്ളത്.
ഗുരുവായൂർ പത്മനാഭനെയും വലിയ കേശവനെയും ഒരുപരിശോധനയും നടത്താതെ നിരോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ കേരള എലിഫൻറ് ഒണേഴ്സ് ഫെഡറേഷൻ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.