തൃശൂർ: തൃശൂർ പൂരത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ്് മാരക പരിക്കേറ്റ വീട്ടമ്മക്ക് 10.5 ലക്ഷം രൂപ നഷ്ടപരിഹാരം. മദപ്പാടുള്ള ആനകളെ എഴുന്നള്ളിക്കുന്നതിെൻറ ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന ചിറ്റിലപ്പിള്ളി നീലമ്പിള്ളിവീട്ടിൽ വേലായുധെൻറ ഭാര്യ ഉദയക്കാണ് (47) ഏഴു വർഷത്തെ നിയമയുദ്ധത്തിനു ശേഷം തൃശൂർ പ്രിൻസിപ്പൽ സബ് കോടതി നീതിയുടെ സാന്ത്വനമേകിയത്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായിരുന്ന ഉദയ ഇന്ന് ‘മക്കൾക്ക് അമ്മയായി ഇരിക്കുന്നുവെന്ന് മാത്രം’.
യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാര തുകയായ 10,27,278 രൂപ നൽകേണ്ടത്. കേസ് ഫയൽ ചെയ്ത 2012 ആഗസ്റ്റ് മൂന്ന് മുതൽ തുക നൽകുന്നതുവരെ ഒമ്പത് ശതമാനം പലിശയും നൽകണം. അഡ്വ. ആർ. മുരളീധരൻ മുേഖനയാണ് ഉദയ കോടതിയെ സമീപിച്ചത്. തൃശൂർ പൂരത്തിെൻറ ചരിത്രത്തിൽ ആദ്യ സംഭവമാണ് ഉദയയുടെത്. 2012 േമയ് രണ്ടിന് പൂരം ഉപചാരം ചൊല്ലി പിരിയുന്നതിനിടെ പാറമേക്കാവ് ദേവസ്വത്തിെൻറ പകൽ പൂരത്തിൽ പെങ്കടുത്ത ആന ഉണ്ണിപ്പിള്ളിൽ കാളിദാസൻ (കർണൻ) എന്ന കൊമ്പൻ പുരുഷാരത്തിനിടയിലേക്ക് മദക്കലി പൂണ്ട് കുതിച്ചെത്തിയപ്പോൾ ഉദയ നിലത്ത് വീണു. ആ വീഴ്ചയിൽ ആന അവരെ കുത്തി. മാസങ്ങൾ നീണ്ട ചികിത്സക്കുശേഷം ജീവൻ തിരിച്ചുകിട്ടിയെങ്കിലും ജീവച്ഛവമായി മാറി.
ഉദയക്ക് സാധാരണ ജീവിതം ഇല്ലാതായിട്ട് ഏഴുവർഷം കഴിഞ്ഞു. ഒപ്പം നിന്ന് അവെര ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് തെങ്ങുക്കയറ്റ തൊഴിലാളിയായ ഭർത്താവ് വേലായുധെൻറ സ്നേഹപൂർണമായ പരിചരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.