????????? ?????????????? ???????????? ???????? ??????????????? ?????????? ??????

കാട്ടാനക്കൂട്ടം താണ്ഡവമാടി; 40 ഏക്കറിലെ കാർഷിക വിളകൾക്ക് നാശം

ഈങ്ങാപ്പുഴ: കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മരുതി ലാവ്, മേലെ മരുതി ലാവ് എന്നീ പ്രദേശങ്ങളിലെ പതിനഞ്ച് കർഷകരുടെ നാൽപതോളം ഏക്കർ കൃഷിയിടമാണ് ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ തുരത്താൻ കൃഷിക്കാർ പരാമാവധി ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഞായറാഴ്ച പുലർച്ചെ നാലു വരെ കാട്ടാനക്കൂട്ടം കൃഷിയിടത്തിലുണ്ടായിരുന്നു.

വാഴ, കപ്പ, ഇഞ്ചി, കൊക്കൊ, തെങ്ങ്, കമുക്, കുരുമുളക് ചെടികൾ തുടങ്ങിയവയാണ് നശിപ്പിച്ചത്. വനത്തിലേക്ക് ഉൾവലിഞ്ഞ ആനക്കൂട്ടം വീണ്ടും വരും എന്ന ഭയപ്പാടിലാണ് കർഷകർ. വനപാലകരെ വിവരം അറിയിച്ചെങ്കിലും ആരും തന്നെ സ്ഥലത്തെത്തിയില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി എന്നതിലുപരി ഒരു മനുഷ്യായുസ്സ് അധ്വാനിച്ച് കരുപ്പിടിപ്പിച്ച ജീവനോപാധിയാണ് തകർക്കപ്പെട്ടത്.

Tags:    
News Summary - elephant damage crops -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.