അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്ക്; വ്യാജ പ്രചാരണം പൊളിച്ച് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ വൈദ്യുതി നിരക്ക് മറ്റ് ആരാധനാലയങ്ങളെക്കാൾ കൂടുതലാണെന്ന വിഷം നിറഞ്ഞ പ്രചാരണം തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് നിശ്ചയിക്കുന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അംഗീകാരം നൽകിയ താരിഫിൽ അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണെന്ന് മന്ത്രി പറഞ്ഞു.

500 യൂനിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂനിറ്റിനും 5.80 രൂപയും, 500 യൂനിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.65 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമെ, ഫിക്സഡ് ചാർജായി ഒരു കിലോവാട്ടിന് പ്രതിമാസം 70 രൂപയും ഈടാക്കും. ഇതാണ് നിരക്ക്.

വ്യാജപ്രചാരണങ്ങളിലൂടെ, കെ.എസ്.ഇ.ബിയെ നശിപ്പിക്കാനാകില്ല. ‘വൈദ്യുതി നിരക്ക് സാധാരണ പൗരന്മാർക്ക് യൂനിറ്റിന് 7.85 രൂപ, മസ്ജിദ് യൂനിറ്റിന് 1.85 രൂപ, പള്ളി യൂനിറ്റിന് 1.85 രൂപ, ക്ഷേത്രം യൂനിറ്റിന് 7.85 രൂപ, ഇതാണ് നമ്മുടെ മതേതര ഇന്ത്യ’ എന്നായിരുന്നു പ്രചാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Electricity tariff of places of worship: Minister K Krishnankutty demolished false propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.