ഒന്നങ്ങോട്ടോ, ഒന്നിങ്ങോട്ടോ; കപ്പിനും ചുണ്ടിനുമിടയിൽ 52 മണ്ഡലങ്ങൾ

തിരുവനന്തപുരം: 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞവോട്ടിന് കൈവിട്ട 52 മണ്ഡലങ്ങൾ ഇക്കുറി ഭരണം പിടിക്കാൻ നിർണായകം. കപ്പിനും ചുണ്ടിനുമിടയിൽ കൈമോശം വന്ന ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള സൂക്ഷ്മ തന്ത്രങ്ങളുമായാണ് മുന്നണികൾ കളംനിറയുന്നത്. 140 മണ്ഡലങ്ങളിൽ 10,000ത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലങ്ങൾ ഇക്കുറി ആർക്കൊപ്പം നിൽക്കും എന്നത് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. 16 മണ്ഡലങ്ങളിൽ 5,000ത്തിൽതാഴെ വോട്ടുകളാണ് വിധി നിർണയിച്ചത്.

33 മണ്ഡലങ്ങൾ ഇങ്ങനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ഭരണം കൈവിട്ട യു.ഡി.എഫിനായിരുന്നു ഏറ്റവും വലിയ മോഹഭംഗം. 333 വോട്ടുകൾക്ക് തോറ്റ കുറ്റ്യാടി മുതൽ 9,282 വോട്ടിന് കൈവിട്ട മാനന്തവാടി വരെ ഇക്കൂട്ടത്തിലുണ്ട്. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ പുതുപ്പള്ളിയിൽ ഭൂരിപക്ഷം ഉയർത്തി. 2,700 വോട്ടിന് കൈവിട്ട നിലമ്പൂർ പിന്നീട് ആര്യാടൻ ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഭൂരിപക്ഷവുമുയർത്തി.

16 മണ്ഡലങ്ങളാണ് കുറഞ്ഞ മാർജിനിൽ ഇടതുമുന്നണിയെ കൈവിട്ടത്. ഇതിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് കൈമോശം വന്ന പെരിന്തൽമണ്ണ മുതൽ 7491 വോട്ടിന് ആർ.എം.പിയെ നിയമസഭയിലെത്തിച്ച വടകര വരെ ഉൾപ്പെടുന്നു. എൻ.ഡി.എക്ക് മൂന്ന് മണ്ഡലങ്ങളാണ് കുറഞ്ഞ വോട്ടിൽ ആദ്യജയം അകന്നത്.

മൂന്നാം തവണ അധികാരത്തിലെത്തുക എന്നത് വലിയ രാഷ്ട്രീയ നേട്ടമാണെന്നതിനാൽ ഇതിന് വേണ്ടി വിയർപ്പൊഴുക്കുകയാണ് ഇടതുമുന്നണി. ഇനി പരാജയപ്പെട്ടാൽ മുന്നണി സംവിധാനത്തിന്‍റെ അടിത്തറയിളകുമെന്ന തിരിച്ചറിവിൽ നേരിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കൽ യു.ഡി.ഫിന് ഭരണത്തിലെത്താൻ അനിവാര്യമാണ്.

കുറഞ്ഞ വോട്ടിന് എൽ.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ

പെരിന്തൽമണ്ണ: 38

തൃപ്പൂണിത്തുറ: 992

ചാലക്കുടി: 1,057

പെരുമ്പാവൂർ: 2,899

പേരാവൂർ: 3,172

കടുത്തുരുത്തി: 4,256

കുണ്ടറ: 4454

കൽപ്പറ്റ: 5,470

മണ്ണാർക്കാട്: 5870

മൂവാറ്റുപുഴ: 6,161

മങ്കട: 6,246

കൊടുവള്ളി: 6,344

തിരൂർ: 7,214

വടകര: 7,491

പുതുപ്പള്ളി: 9,044

തിരൂരങ്ങാടി: 9,578

എൻ.ഡി.എക്ക്

നഷ്ടപ്പെട്ട മണ്ഡലങ്ങൾ

മഞ്ചേശ്വരം: 745

നേമം: 3949

പാലക്കാട്: 3,859

കുറഞ്ഞ വോട്ടിന് യു.ഡി.എഫിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ 

കുറ്റ്യാടി: 333

തൃശൂർ: 946

താനൂർ: 985

ചവറ: 1,096

റാന്നി: 1,285

കണ്ണൂർ: 1,745

പീരുമേട്: 1,835

കൊല്ലം: 2,072

തവനൂർ: 2,564

നിലമ്പൂർ: 2,700

കുന്നത്തുനാട്: 2,715

അടൂർ: 2,919

കുന്നത്തൂർ: 3,009

തൃത്താല: 3,016

നാദാപുരം: 4,036

തിരുവമ്പാടി: 4,643

അരുവിക്കര: 5,046

കുട്ടനാട്: 5,516

ഇടുക്കി: 5,573

ഇരിങ്ങാലക്കുട: 5,949

ചങ്ങനാശ്ശേരി: 6141

അഴീക്കോട്: 6141

ചേർത്തല: 6,148

കായംകുളം: 6,298

കോതമംഗലം: 6,605

അരൂർ: 7,013

തിരുവനന്തപുരം: 7,089

ദേവികുളം: 7,848

വൈപ്പിൻ: 8,201

കൊയിലാണ്ടി: 8,472

കോന്നി: 8,508

മാനന്തവാടി: 9,282

കൂത്തുപറമ്പ്: 9,541

Tags:    
News Summary - 52 Constituencies Witnessing Intense Battles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.