കോഴിക്കോട്: ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിെൻറ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നും സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച ബലിപെരുന്നാൾ ആയിരിക്കും. കാപ്പാടാണ് പിറവി കണ്ടത്. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, നാഇബ് ഖാദി അബ്ദുല്‍ മജീദ് ബാഖവി, കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനിയും പെരുന്നാൾ െസപ്റ്റംബർ ഒന്നിനാണെന്ന് അറിയിച്ചു.
അറഫ ദിനം ആഗസ്റ്റ് 31ന്
ജിദ്ദ: വിശുദ്ധ ഹജ്ജിെൻറ പ്രധാന ദിനമായ അറഫ ദിനം ആഗസ്റ്റ് 31 വ്യാഴാഴ്ചയാണെന്ന് സ്ഥിരീകരിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ സൗദിയിൽ ബലിപെരുന്നാൾ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ചയാവുമെന്ന് സൗദി സുപ്രീംകോടതി പ്രഖ്യാപിച്ചു. ദുൽഖഅദ് 29ന് മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് 30 പൂർത്തിയാക്കി ഇന്ന് ദുൽഹജ്ജ് ഒന്നായി കണക്കാക്കിയത്. മക്കയിലെ അറഫയിൽ ഇത്തവണ 20 ലക്ഷത്തിലധികം ഹാജിമാർ സംഗമിക്കുമെന്നാണ് കണക്ക്.
ഒമാനിൽ ബലിപെരുന്നാൾ സെപ്റ്റംബർ ഒന്നിന്
മസ്കത്ത്: മാസപ്പിറവി കണ്ടതിെൻറ അടിസ്ഥാനത്തിൽ ഒമാനിൽ ഇന്ന് ദുൽഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ ഒന്നിനായിരിക്കും ബലിപെരുന്നാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.