കണ്ണൂർ: വിദ്യാലങ്ങളെയും വിദ്യാര്‍ഥികളെയും ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും മിടുക്കരായ കുഞ്ഞുങ്ങള്‍ പോലും അതില്‍ പെട്ടുപോകുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മടം മണ്ഡലം വിദ്യാഭ്യാസ സമിതി, ധര്‍മടം മണ്ഡലം എജുക്കേഷനല്‍ ആൻഡ് കള്‍ചറല്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്സവം 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ വിദ്യാര്‍ഥികളെ തെറ്റായ വഴിക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആൺ-പെണ്‍ വ്യത്യാസമില്ലാതെ പ്രതിഭാശാലികളായ കുട്ടികളുടെ മുന്നേറ്റത്തെ വഴിക്കു െവച്ച് തടസ്സപ്പെടുത്തുകയാണ് ലഹരിമാഫിയകളുടെ ലക്ഷ്യം. ചെറിയ ലാഭം ലക്ഷ്യമിട്ടാണ് വിതരണക്കാര്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്നതെങ്കില്‍ അതിെൻറ പിന്നിലുള്ളവരുടെ ഉദ്ദേശ്യം മറ്റൊന്നാണ്.
ഇത്തരക്കാരുടെ പിടിയില്‍ വിദ്യാര്‍ഥികള്‍ അകപ്പെട്ടുപോകരുത്. അതിനാല്‍, കുട്ടികള്‍ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം. മൊബൈല്‍ ഫോണിെൻറ ഉപയോഗവും വിദ്യാർഥികളില്‍ വര്‍ധിച്ചുവരുന്നു. പഠനവുമായി ബന്ധപ്പെട്ടും മറ്റ് പല ആവശ്യങ്ങള്‍ക്കും മൊബൈല്‍ ഗുണകരമാണ്. എന്നാല്‍, അതിെൻറ ഉള്ളറകളിലെ ചതിക്കുഴികളില്‍ പെട്ടുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.