കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ കുരുക്കിൽപെട്ട് മകൻ ഖത്തറിൽ തടവിലായെന്ന് മാതാപിതാക്കൾ. എറണാകുളം കടമക്കു ടി സ്വദേശികളായ ആൻറണിയും ഭാര്യ ജാൻസിയുമാണ് വാർത്തസമ്മേളനത്തിൽ മകെൻറ ദുരവസ്ഥ വിവരിച്ചത്. സുഹൃത്തുക്കൾ നൽകിയ കവറിൽനിന്ന് വിമാനത്താവളത്തിൽ വെച്ച് ലഹരി മരുന്ന് കണ്ടെത്തിയതാണ് മകനെ കുരുക്കിയതെന്ന് അവർ ആരോപിച്ചു.
മകൻ ആൻസൻ ആൻറണി തിരുവനന്തപുരത്ത് മത്സ്യഫെഡിൽ താൽക്കാലിക ജീവനക്കാരനായിരുന്നു. നല്ല ശമ്പളത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കൂട്ടുകാർ അവനെ ഖത്തറിലേക്ക് ക്ഷണിച്ചു. സംഘത്തിലൊരാൾ നൽകിയ കവർ ലഗേജിനൊപ്പം െവച്ചതാണ് വിനയായത്. പരിശോധനക്ക് തടഞ്ഞുെവച്ചപ്പോഴാണ് മയക്കുമരുന്നാണ് കവറിലുള്ളതെന്ന് അറിയുന്നത്. ഇത് കൈമാറിയ കൂട്ടുകാരുടെ പേരുകൾ പൊലീസിന് നൽകിയതിെൻറ അടിസ്ഥാനത്തിൽ അവരെയും പിടികൂടി. മുമ്പ് മകനെ കാണാതായതായി വരാപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും മോശം അനുഭവമാണ് ഉണ്ടായത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.