ഗുരുവായൂര്‍: അന്തർ സംസ്ഥാന ബന്ധമുള്ള ലഹരി വസ്തുക്കളുടെ വിൽപനക്കാരായ നാല് വിദ്യാ ർഥികളെ ചാവക്കാട് എക്സൈസ് അറസ്റ്റ് ചെയ്തു. കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവയടക്കം ഒരു ലക ്ഷത്തോളം വിലവരുന്ന ലഹരി വസ്തുക്കൾ ഇവരിൽനിന്ന് കണ്ടെടുത്തു. ഗുരുവായൂര്‍ പുത്തമ് പല്ലി കൂളിയാട്ട് അര്ജുന് കൃഷ്ണ (21), മുതുവട്ടൂര്‍ വൈശാഖം വീട്ടില്‍ പ്രശോഭിലാല് (23), കേച്ചേരി അറങ്ങാശേരി ആല്‍ഫ്രഡ് (21), പന്നിത്തടം കാളിയത്തേല്‍ മുഹമ്മദ് സവാദ് (20) എന്നിവരാണ് അറസ്റ്റിലായത്.
5 ഗ്രാം ഹഷീഷ്, 225 ഗ്രാം കഞ്ചാവ്, കഞ്ചാവ് വലിക്കുന്നതിനും പൊടിക്കുന്നതിനും ഉപകരണങ്ങൾ, തൂക്കം നോക്കുന്നതിനുമുള്ള യന്ത്രം, ലഹരി വില്പനക്കായി സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് എന്നിവയും പിടിച്ചു. വിദ്യാർഥികൾക്കിടയിലെ കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ആവശ്യക്കാരായ വിദ്യാര്‍ഥികളെന്ന വ്യാജേന എക്സൈസ് സംഘം സമീപിച്ചപ്പോള്‍ ഇവർ ഹഷീഷും എത്തിച്ച് നല്കി. ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി പ്രതികള്‍ക്ക് ബന്ധമുണ്ട്.
സംസ്ഥാനത്ത് ആറുമാസത്തിനിടെ 220 കോടിയുടെ ലഹരിമരുന്ന് വേട്ട
കൊച്ചി: വ്യാപകമായി ലഹരിമരുന്നുകൾ പിടികൂടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കേരളം ലഹരിയുടെ ഹബ്ബായി മാറുന്നതായാണ് വ്യക്തമാകുന്നതെന്ന് എക്സൈസ് അധികൃതർ. എറണാകുളം, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അടുത്തിടെ ഇത്തരം ലഹരിമരുന്നുകൾ വ്യാപകമായി പിടിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കളുടെ വൻ സാധ്യത മനസ്സിലാക്കി ലഹരി മാഫിയ കേരളത്തിലേക്ക് ചുവടുമാറ്റുന്നതായാണ് വിവരമെന്നും ഇവർ പറഞ്ഞു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐയുടെ നേതൃത്വത്തിെല നാർകോട്ടിക് ടോപ് സീക്രട്ട് ഗ്രൂപ്പിെൻറ സഹായത്തോടെ ആറുമാസത്തിനിടെ എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയത് 220 കോടിയോളം രൂപയുടെ ലഹരിമരുന്ന് വേട്ടയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.