ഖുർആൻ ഇറങ്ങിയ മാസമാണ് റമദാൻ. മുഴുവൻ മനുഷ്യർക്കുമുള്ള അല്ലാഹുവിെൻറ സന്ദേശമാണ് ഖുർആൻ. എല്ലാവരും അതിൽ സമാവകാ ശികളാണ്. ഈ ബോധത്തോടെ അത് പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവർക്ക് പ്രപഞ്ച സ്രഷ്ടാവ് തങ്ങളോട് സംസാരി ക്കുന്നതായും കൽപനകളും നിർദേശങ്ങളും നൽകുന്നതായും അനുഭവപ്പെടുന്നു. അങ്ങനെ അല്ലാഹുവിെൻറ സംബോധിതരാവുകയെന്ന മ ഹാഭാഗ്യം സിദ്ധിക്കുന്നു.
ഖുർആെൻറ ആശയമെന്നപോലെ ഭാഷയും ദൈവികമാണ്. അത് മനുഷ്യന് വിജയത്തിെൻറ വഴി കാണിക്ക ുന്നു. അംഗീകരിക്കുന്നവരെ നേർവഴിയിൽ നടത്തുന്നു. ഇരുളുകളകറ്റി പ്രകാശം പരത്തുന്നു. വിശ്വാസം, ജീവിതവീക്ഷണം, ആചാരം, ആരാധന, അനുഷ്ഠാനം, സ്വഭാവം, പെരുമാറ്റം -എല്ലാറ്റിലും മാറ്റമുണ്ടാക്കുന്നു.
മനസ്സിനെ സംസ്കൃതവും ആത്മാവിനെ ഉൽകൃഷ്ടവും ചിന്തയെ പക്വവും വിവേകത്തെ വികസിതവുമാക്കുന്നു. വിനയത്തിെൻറയും വിട്ടുവീഴ്ചയുടെയും വികാരങ്ങൾ വളർത്തുന്നു. സഹനത്തിെൻറയും സ്ഥൈര്യത്തിെൻറയും പാഠങ്ങൾ അഭ്യസിപ്പിക്കുന്നു. വിശ്വാസത്തെയും ജീവിതത്തെയും കൂട്ടിയിണക്കുന്നു. വിപ്ലവത്തെയും വിമോചനത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. വ്യക്തിജീവിതം, കുടുംബഘടന, സമൂഹസംവിധാനം, സാമ്പത്തികസമീപനം, രാഷ്ട്രീയക്രമം, ഭരണനിർവഹണം തുടങ്ങി മുഴുവൻ മേഖലകളെയും ഖുർആൻ പുനഃസംവിധാനിക്കുന്നു.
അത് മാനവതയുടെ മാർഗദർശനഗ്രന്ഥമാണ്. അതിെൻറ കേന്ദ്രബിന്ദു മനുഷ്യനാണ്. അവർ ആരെന്നും ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും വിശദീകരിക്കുന്നു. മരണശേഷം വരാനുള്ള പരലോകത്തെപ്പറ്റി പറഞ്ഞുതരുന്നു. സ്വർഗ നരകങ്ങളെ പരിചയപ്പെടുത്തുന്നു.
ഖുർആൻ അവിശ്വാസത്തിനും അനാചാരങ്ങൾക്കും അറുതിവരുത്തുന്നു. സാമൂഹിക ഉച്ചനീചത്വവും സാംസ്കാരിക ജീർണതയും രാഷ്ട്രീയ അടിമത്തവും ധാർമികത്തകർച്ചയും സാമ്പത്തിക ചൂഷണവും ഇല്ലാതാക്കുന്നു. അനാഥകൾക്കും അഗതികൾക്കും അവശർക്കും അശരണർക്കും ആശ്വാസമേകുന്നു. സ്ത്രീകളുടെ പദവി ഉയർത്തുന്നു.
കുട്ടികൾക്ക് മുന്തിയ പരിഗണന നൽകുന്നു. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്കൃതവും ജനതയെ സുരക്ഷിതവുമാക്കുന്നു. സർവോപരി മനുഷ്യനെ പ്രപഞ്ചനാഥെൻറ പ്രീതിക്കും പ്രതിഫലത്തിനും അർഹനാക്കുന്നു. അതിനാൽ ഇരുലോക വിജയവും ആഗ്രഹിക്കുന്നവരെ ഖുർആൻ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. ആരുണ്ട് ഉത്തരം നൽകാനെന്ന ചോദ്യം റമദാനും ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.